ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി രംഗത്ത്. ബിന്ദു അമ്മിണിക്ക് എല്ലാ വിധ പിന്തുണയറിയിക്കുന്നതായി തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശന വിവാദ സമയത്ത് ദര്‍ശനത്തിനെത്തി തൃപ്തി ദേശായിയും വിവാദത്തിലായിരുന്നു.
‘ബിന്ദു ജി, ഞങ്ങള്‍ ഒപ്പമുണ്ട് എല്ലായ്പ്പോഴും’, എന്നാണ് ബിന്ദു അമ്മിണിയുടെ എഫ്ബി ടൈംലൈനില്‍ തൃപ്തി ദേശായി കുറിച്ചിരിക്കുന്നത്. 2019 ലാണ് തൃപ്തി ദേശായയിം സംഘവും ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. എന്നാല്‍ വിവാദമായതോടെ ദര്‍ശനം നടത്താനാവാതെ ഇവര്‍ക്ക് മടങ്ങേണ്ടി വന്നു.
പഞ്ചാബ് സന്ദർശനത്തിനിടെ കർഷകർ വഴി തടഞ്ഞ് സുരക്ഷാ വീഴ്ച; രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി
അതേസമയം, കോഴിക്കോട് ബീച്ചില്‍ വെച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച ആള് അറസ്റ്റിലായി. ബേപ്പൂര്‍ സ്വദേശിയായ മോഹന്‍ദാസാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ബിന്ദു അമ്മിണി വെള്ളയില്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കീഴടങ്ങുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിന്ദുവിനെതിരെ മോഹന്‍ദാസും പരാതി നല്‍കിയിട്ടുണ്ട്. തന്നെ ആദ്യം ബിന്ദുവാണ് മര്‍ദ്ദിച്ചതെന്നാണ് മോഹന്‍ദാസ് പറയുന്നത്.