ബെംഗളൂരു: സംയുക്താ സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും മറ്റ് 13 പേരുടെയും മരണത്തില്‍ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടന് വരുണ്‍ സിങും മരണത്തിന് കീഴടങ്ങി. രാജ്യം മുഴുവന്‍ വരുണ്‍ സിങിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടെയാണ് വിയോഗ വാര്‍ത്തയെത്തിയത്.
ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്‍നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബിപിന്‍ റാവത്തിനൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും മരണത്തിന് കീഴടങ്ങി.
ഗുരുതരമായി പൊള്ളലേറ്റ ക്യാപ്റ്റന്‍ വേണ്ടി തൊലി വെച്ചുപിടിപ്പിക്കുന്നത് അടക്കമുള്ള ചികിത്സയിലേക്ക് കടക്കാനിരിക്കെയാണ് മരണം. ഹെലികോപ്റ്റര്‍ അപകടത്തില്‍ വരുണ്‍ സിംഗിന് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നത് മാത്രമായിരുന്നു ഏക ആശ്വാസം. പിന്നാലെയാണ് തൊലി വെച്ചുപിടിപ്പിക്കുന്ന ചികിത്സ നടത്താന്‍ തീരുമാനം എടുത്തത്.
ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും സഹധര്‍മ്മിണിയും ജവാന്മാരും ഉള്‍പ്പടെ 13 പേരും മരണപ്പെട്ടിരുന്നു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായിരുന്നു വരുണ്‍ സിങ്. അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെട്ടിരുന്നു.
വെല്ലിങ്ടന്‍ സൈനിക കോളജിലെ ഡയറക്ടിങ് സ്റ്റാഫാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ലെയ്സണ്‍ ഓഫീസറായാണ് ഡയറക്ടിങ് സ്റ്റാഫ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അനുഗമിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം നേരത്തെ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷമുണ്ടായ അപകടത്തില്‍നിന്ന് എല്‍സിഎ തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ ഈ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്കി ആദരിച്ചിരുന്നു. കിഴക്കന്‍ യുപിയിലെ ദെവാരിയ ഗ്രാമത്തിലെ സൈനിക കുടുംബത്തിലാണ് വരുണ്‍ സിങ് ജനിച്ചത്.
വരുണ്‍ സിങ്ങിന്റെ പിതാവ് റിട്ട. കേണല്‍ കെ.പി.സിങ് ആര്‍മി എയര്‍ ഡിഫന്‍സ് റെജിമെന്റിന്റെ ഭാഗമായിരുന്നു. വരുണ്‍ സിങ്ങിന്റെ സഹോദരന് തനൂജ് സിങ് ഇന്ത്യന്‍ നാവിക സേനയില്‍ ലഫ്റ്റനെന്റ് കമാന്‍ഡറാണ്. സംസ്ഥാന കേണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിങ് അദ്ദേഹത്തിന്റെ അമ്മാവനുമാണ്.