ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കേരളത്തിൽ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിൻ സർവീസുകളാണ് റദ്ദുചെയ്തത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്.
ആലപ്പുഴ-ധൻബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്,നാഗർകോവിൽ-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, തിരുനെൽവേലി-ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ്, എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സർവീസുകളാണ് പൂർണമായും റദ്ദാക്കിയത്.
അതേസമയം ആന്ധ്രപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 24 ആയി. 17 പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി.സർക്കാർ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരമാണിത്.