കോയമ്പത്തൂർ: നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കാനുള്ള പേടിയിൽ വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെ കണ്ടെത്തി. ഊട്ടി സ്വദേശിയും പെരിയനായ്ക്കൻപാളയത്തിനുസമീപം നായ്ക്കൻപാളയത്തിലെ അധ്യാപകന്റെ മകനാണ് നീറ്റ് പരീക്ഷയിലെ തോൽവിയെ ഭയന്ന് വീട്ടിൽനിന്ന് ഇറങ്ങി പോയത്.
ബുധനാഴ്ചമുതൽ കാണാതായ 19കാരനെത്തേടി പെരിയനായ്ക്കൻപാളയം പോലീസും രക്ഷിതാക്കളും തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ വിവരമറിയിച്ചിരുന്നു. വീട്ടിൽനിന്ന് ലഭിച്ച കത്തിൽ പലതവണ എഴുതിയ നീറ്റ് പരീക്ഷയിൽ ഇത്തവണയും വിജയപ്രതീക്ഷ തനിക്കില്ലെന്നും താൻ പുറത്തുപോയി വിജയിച്ചവ്യക്തിയായി തിരിച്ചുവരുമെന്നും കത്തിൽ ഉണ്ടായിരുന്നു.
വിദ്യാർത്ഥിയുടെ നാടായ ഊട്ടിയിലേക്കുള്ള വാഹനങ്ങളിൽ പരിശോധന നടത്തുന്നതിനിടെ വിദ്യാർത്ഥി അവസാനമായി കാൾടാക്സി ഡ്രൈവർക്കാണ് ഫോൺ ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞു. പിന്നീട് ഇയാളാണ് ചെന്നൈയിലേക്കുള്ള തീവണ്ടിയിൽ പോകണമെന്നും വേഗം എത്തിക്കണമെന്നും വിദ്യാർത്ഥി ആവശ്യപ്പെട്ട കാര്യം പോലീസിനോട് പറഞ്ഞത്.