കാൺപൂർ: യുവതി നടത്തുന്ന ചായക്കടയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഉടമയായ യുവതിയുടെ മൂക്ക് മുറിച്ചതായി പരാതി. ഉത്തർപ്രദേശിലെ കല്യാൺപൂരിലാണ് സംഭവം.
പ്രദേശത്തെ ആശുപത്രിയിൽ ക്യാന്റീൻ നടത്തിയ വിനോദ് എന്ന ആൾക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രി പരിസരത്ത് ചായക്കട നടത്തിയ രേഖയെന്ന യുവതിയാണ് പരാതിക്കാരി. ആശുപത്രിക്ക് പുറത്ത് രേഖ ചായക്കട നടത്തുന്നത് തന്റെ ക്യാന്റീൻ കച്ചവടത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ചാണ് വിനോദ് വഴക്കിട്ടത്.
രേഖയുടെ ചായക്കട സ്ഥലത്ത് നിന്ന് മാറ്റണമെന്ന് വിനോദ് ആവശ്യപ്പെട്ടു. ഇതിന് യുവതി തയ്യാറാകാതെ വന്നതോടെ വിനോദ് കത്തിയെടുത്ത് രേഖയുടെ മൂക്ക് മുറിച്ചെന്നാണ് പരാതി. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.