മുംബൈ: ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി, ജീവിതം ആസ്വദിച്ചുതീരും മുമ്പേ ഭര്‍ത്താവിനെ മരണം തട്ടിയെടുത്തതിന്റെ വേദന റേഡിയോ ജോക്കിയായ രോഹിണി രാമനാഥനെ തളര്‍ത്തിയിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിവാഹം കഴിഞ്ഞു നാലുവര്‍ഷത്തിനു ശേഷം ഭര്‍ത്താവിന്റെ പെട്ടന്നുണ്ടായ മരണത്തെ കുറിച്ചും അത് തന്നെ എത്രത്തോളം തളര്‍ത്തിയെന്നും പറയുകയാണ് രോഹിണി.
ഭര്‍ത്താവിന്റെ മരണമുണ്ടാക്കിയ മാനസികാഘാതത്തില്‍ തകര്‍ന്നു പോയ തനിക്ക് ദീര്‍ഘനാളത്തെ ചികിത്സ വേണ്ടി വന്നതായും രോഹിണി വ്യക്തമാക്കി. തങ്ങളുടെ പൊതുവായ സുഹൃത്തുക്കളില്‍ നിന്നാണ് താന്‍ കൗശികിനെ പരിചയപ്പെടുന്നതെന്ന് രോഹിണി പറയുന്നു.
രോഹിണിയുടെ വാക്കുകള്‍
അദ്ദേഹം ഒരു എഴുത്തുകാരനായിരുന്നു. ഒരു റേഡിയോ ജോക്കിയായതിനാല്‍ എനിക്ക് കഥകേള്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ പെട്ടന്ന് സൗഹൃദത്തിലാകുകയും പരസ്പരം അടുക്കുകയും ചെയ്തു. സൗഹൃദത്തിലാകുകയും പിന്നീട് ഡേറ്റിങ്ങും ആരംഭിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം കൗശിക് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. ‘എല്ലാ അര്‍ഥത്തിലും നമ്മള് ദമ്പതികളെ പോലെയാണ് ജീവിക്കുന്നത്. നമ്മള് വിവാഹിതരാകുന്നതില്‍ സമ്മതമാണോ? കൗശിക് ചോദിച്ചു. സമ്മതമാണെന്ന് ഞാന്‍ മറുപടി പറഞ്ഞു.
അടുത്ത നാലുവര്‍ഷം ഞങ്ങളുടെ ജീവിതം അതിമനോഹരമായിരുന്നു. ധാരാളം യാത്രകള്‍ ചെയ്തു. ഇഫേല്‍ ടവറിനു താഴേ നിന്നു ചുംബിച്ചു. ജീവിതം മുഴുവന്‍ പ്രണയമായിരുന്നു. ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്നു ഞങ്ങളുടെ സ്വപ്നം. കൗശികിന്റെ പ്രിയപ്പട്ട നഗരമാണ് ന്യൂയോര്‍ക്ക്. പക്ഷേ, വിവാഹം കഴിഞ്ഞു നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ കൗശിക് മരിച്ചു. അത് സംഭവിച്ചത് വളരെ പെട്ടന്നായിരുന്നു. ‘കൗശികിന്റെ മരണം എനിക്ക് വലിയ മാനസികാഘാതം ഉണ്ടാക്കി. വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെയായി. അനാവശ്യമായി ആളുകളോട് ദേഷ്യപ്പെടും. ദുഃഖം താങ്ങാനാകതെ ഒരുതരം നിര്‍വികാരതയിലേക്ക് ഞാന്‍ വീണു.
14 ദിവസത്തിനു ശേഷം വീണ്ടും ഞാന്‍ ജോലിക്ക് പോകാന്‍ തുടങ്ങി. എന്നാല്‍ ജോലിക്ക് എത്തിയപ്പോഴുണ്ടായ അനുഭവം വ്യത്യസ്തമായിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷം ഇത്രയും വേഗം ഒരു സ്ത്രീക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുമോ എന്ന രീതിയിലുള്ള കുത്തുവാക്കുകള്‍ അസഹനീയമായിരുന്നു. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ ജോലിചെയ്തു. കൗശികിന്റെ മരണവും പുറത്തുനിന്നു കേള്‍ക്കേണ്ടി വന്ന കുത്തുവാക്കുകളും എനിക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു.
പത്തുമാസത്തോളം ഈ അവസ്ഥതുടര്‍ന്നു. തുടര്‍ന്ന് ചികിത്സ തേടാന്‍ തീരുമാനിച്ചു. മാസങ്ങള്‍ക്കു ശേഷമാണ് എനിക്ക് എന്നെ തന്നെ തിരിച്ചു പിടിക്കാന്‍ സാധിച്ചത്. പക്ഷേ, മുന്നോട്ടു പോകുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ചെറിയകാര്യം പോലും എന്നെ വേദനിപ്പിക്കും. ഒരു അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ‘ടശിഴഹല’ ‘ങമൃൃശലറ’ എന്ന കോളം കാണുമ്പോള്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കറിയില്ല. കൗശികില്ലാതെ ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചതായിരുന്നു എനിക്ക് ഏറ്റവും വിഷമമുണ്ടാക്കിയ അനുഭവം.
കൗശികിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്ത് ഇനിയൊരിക്കലും ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ല എന്നത് എന്നെ അഘാതമായ ദുഃഖത്തിലാഴ്ത്തി. എന്നാല്‍ ഞാന്‍ ദുഃഖിക്കുന്നത് കൗശികിന് ഒരിക്കലും ഇഷ്ടമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള വൈകാരിക അവസ്ഥകളില്‍ നിന്നും ഞാന്‍ പതുക്കെ പുറത്തു കടക്കാന്‍ ആഗ്രഹിച്ചു തുടങ്ങി. അതിനായി ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയും ചെയ്തു. കവിത കേള്‍ക്കുമ്പോള്‍, തമാശകള്‍ പറയുമ്പോഴെല്ലാം കൗശികിന്റെ സാമിപ്യം ഞാന്‍ അറിഞ്ഞു. അനാഥാലയത്തിലായിരുന്നു കൗശികിന്റെ ഓരോ ജ•ദിനവും ഞങ്ങള്‍ ആഘോഷിച്ചിരുന്നത്. കാരണം അദ്ദേഹത്തിന് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നു. കൗശികുമൊത്ത് ഏഴുവര്‍ഷത്തെ ജീവിതം മറക്കാനാകാത്ത ഓര്‍മകളാണ് എനിക്കു സമ്മാനിച്ചത്.’- രോഹിണി രാമനാഥന് പറയുന്നു.