ന്യൂഡൽഹി: രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിൽ 44 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങൾ അറിയിച്ചു.
സുപ്രീംകോടതിയിലെ പകുതിയിലധികം ജീവനക്കാർ നിരീക്ഷണത്തിലാണ്. മൂവായിരത്തിലധികം ജീവനക്കാരാണ് സുപ്രീം കോടതിയിൽ ഉള്ളത്. ഇന്ന് മുതൽ ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫെറെൻസിലൂടെ കേസ്സുകൾ കേൾക്കാൻ ആണ് തീരുമാനം.
ഇക്കാരണത്താൽ തന്നെ ഇന്ന് വൈകിയാണ് കോടതി നടപടികൾ ആരംഭിച്ചത്. മുഴുവൻ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞവർഷം കോടതിയിൽ ആറ് ജഡ്ജിമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.