ഒഡീഷ: വിദ്യാഭ്യാസം നേടാന്‍ പ്രായം ഒരു തടസ്സമേയല്ലെന്നും പരിശ്രമിച്ചാല്‍ എന്തും നേടാന്‍ കഴിയുമെന്നും തെളിയിക്കുകയാണ് ഒഡീഷയിലെ ത്രിലോചന്‍ നായിക്. തന്റെ അറുപത്തഞ്ചാം വയസില്‍ നിയമ ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ത്രിലോചന്‍ നായിക്.
60 കഴിഞ്ഞവര്‍ തുടര്‍വിദ്യാഭ്യാസം നടത്തുന്നത് വലിയ കാര്യമല്ലെങ്കിലും ത്രിലോചന്‍ നായികിന്റെ ബിരുദത്തിന് വലിയ പ്രത്യേകതയുണ്ട്. 42 പ്രാവിശ്യം എഴുതിയിട്ടാണ് ത്രിലോചന്‍ നായിക് പത്താം ക്ലാസ് പരീക്ഷ ജയിച്ചത് എന്ന് കൂടി പറഞ്ഞാലെ, അദ്ദേഹത്തിന്റെ ഈ നേട്ടം ഒരു അസാധാരണ നേട്ടമാണെന്ന് നമുക്ക് മനസിലാകു. ധെങ്കണല്‍ ജില്ലയിലെ സര്‍ദാര്‍ ബ്ലോക്കിന് കീഴിലുള്ള സൊഗരപസി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പരിഖേദ ഗ്രാമത്തിലെ നായിക് 1972ലാണ്
ധെങ്കനാല്‍ ജില്ലയിലെ തന്റെ ഗ്രാമത്തിലെ ബനസിങ് ഹൈസ്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ എഴുതിയത്. ആദ്യ തവണ പരാജയപ്പെട്ടു. പിന്നീട് അതേ വര്‍ഷം തന്നെ സപ്ലിമെന്ററി പരീക്ഷ എഴുതിയെങ്കിലും വീണ്ടും പരാജയപ്പെട്ടു. ആവര്‍ത്തിച്ചുള്ള പരാജയത്തിലും നായിക് പിന്തിര്ഞ്ഞില്ല. 1993 ല്‍ തന്റെ 42-ാമത്തെ ശ്രമത്തില്‍ മെട്രിക്കുലേഷന്‍ പരീക്ഷ പൂര്‍ത്തിയാക്കി.
അതേ വര്‍ഷം നായിക്കിന്റെ മൂത്തമകന് അഖില്‍ നായിക് പന്ത്രണ്ടാം ക്ലാസ് ബിരുദം നേടി. പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ച അദ്ദേഹം ധെങ്കനാല്‍ കോളേജില്‍ നിന്ന് പ്ലസ് -2 പഠനം നടത്തി. 10 ശ്രമങ്ങള്‍ക്ക് ശേഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കി. +2 വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ആവേശഭരിതരായ നായിക് ധെങ്കനാല്‍ ഈവനിംഗ് കോളേജിലെ ബിരുദ കോഴ്സില്‍ ചേര്‍ന്നു. കാലതാമസമില്ലാതെ അത് വിജയകരമായി ക്ലിയര്‍ ചെയ്യുകയായിരുന്നു.
ഒരാള്‍ക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും വിലപ്പെട്ട സമ്ബത്ത് വിദ്യാഭ്യാസമാണെന്ന് അദ്ദേഹം സംസാരിക്കവെ പറഞ്ഞു. ഒരാള്‍ മെട്രിക് അല്ലെങ്കില്‍ പത്താം ക്ലാസ് പരീക്ഷ ജയിക്കുന്നത് ജീവിതത്തില്‍ ഏറ്റവും പ്രധാനമാണെന്നും അപ്പോള്‍ മാത്രമേ അവനെ അല്ലെങ്കില്‍ അവളെ ഒരു തികഞ്ഞ മനുഷ്യനായി കണക്കാക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറയുന്നു.
നമ്മുടെ രാജ്യത്തും വിദേശത്തും എന്താണ് സംഭവിക്കുന്നതെന്ന് ഒരു വ്യക്തിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ‘വിദ്യാഭ്യാസം അതിജീവനത്തിനും ജീവിതത്തില്‍ ഒരാള്‍ക്ക് വിജയിക്കാനും ഏറ്റവും ആവശ്യമുള്ള ഒന്നാണ്. അത് മനസ്സില്‍ വച്ചുകൊണ്ട് ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു, 41 ശ്രമങ്ങള്‍ക്ക് ശേഷം എന്റെ 42-ാമത്തെ ശ്രമത്തില്‍ ഞാന്‍ പത്താം ക്ലാസ് വിജയിച്ചു,’ നായിക് പറഞ്ഞു.
വര്‍ഷത്തില്‍ രണ്ടുതവണ ഫോമുകള്‍ പൂരിപ്പിച്ചതില്‍ ബനസിങ് ഹൈസ്കൂളിലെ അധ്യാപകര്‍ പ്രകോപിതരാകുകയും അത് ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്ത സന്ദര്‍ഭങ്ങളുണ്ടെന്ന് അദ്ദേഹം ഓര്‍ക്കുന്നു. 1997 ല്‍ പ്ലസ് ടു കോഴ്സിനായി നായിക് ധെങ്കനാല്‍ ഗവണ്മെന്റ് കോളേജിന്റെ ഹ്യുമാനിറ്റീസ് സ്ട്രീമില്‍ പ്രവേശനം നേടി,
എന്നാല്‍ യാദൃശ്ചികമായി അതേ വര്‍ഷം തന്നെ മൂത്തമകന് ബാച്ചിലേഴ്സ് ബിരുദത്തിനായി അതേ കോളേജില്‍ ചേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ദൃഢനിശ്ചയം കൊണ്ട് മാത്രമാണ് അദ്ദേഹം ഇത്തരം ഒരു നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.