മുംബൈ: ഭാര്യയോട് വീട്ടില്‍ ജോലി ചെയ്യാനും, പാചകം ചെയ്യാന്‍ പറയുന്നതും ഭര്‍തൃ വീട്ടുക്കാരുടെ മോശം പെരുമാറ്റമാവില്ലെന്നും, പീഡനമല്ലെന്നും മുംബൈ ഹൈക്കോടതി. നന്നായി പാചകം ചെയ്യണമെന്നും വീട്ടുജോലികള്‍ കൃത്യമായി ചെയ്യണമെന്നും ഭര്‍തൃവീട്ടുകാര്‍ യുവതിയോട് ആവശ്യപ്പെട്ടു എന്നത് അവളോട് മോശമായി പെരുമാറി എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
പതിനേഴ് വര്‍ഷം മുന്‍പ് നടന്ന ഒരു ആത്മഹത്യ കേസില്‍ യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാപിതാക്കളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് നടത്തിയ വിധിയിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി. ഭര്‍ത്താവിന്റെ വീട്ടുകാരുടെ മോശം പെരുമാറ്റം കൊണ്ടാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ആരോപണ വിധേയരായ വിജയ് ഷിന്‍ഡെയേയും മാതാപിതാക്കളെയും കോടതി വെറുതെ വിട്ടു. 1998ലാണ് വിജയും ഭാര്യയും വിവാഹിതരായത്.
പാചകത്തേയും വീട്ടുജോലികളെയും ചൊല്ലി ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും യുവതിയുമായി നിരന്തരം വഴക്കിട്ടിരുന്നുവെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. 2001 ജൂണ്‍ അഞ്ചിനാണ് യുവതി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയം മൂലവും ഗാര്‍ഹിക പീഡനം മൂലവുമാണ് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്ന വിധത്തില്‍ പെരുമാറി എന്നതിനു കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ അവിഹിതബന്ധത്തിനുള്ള ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ജസ്റ്റീസ് സാരംഗ് കോട്വാള് ചൂണ്ടിക്കാട്ടി. കുടുംബവഴക്ക് നടന്നിരിക്കാം, എന്നാല്‍ അത് ആത്മഹത്യയിലേക്ക് നയിക്കാനുള്ള മതിയായ കാരണമല്ലെന്നും കോടതി പറഞ്ഞു.