പറ്റ്ന: കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതി മരിച്ചു. ബിഹാറില്‍ സ്വകാര്യ ആശുപത്രിയിലാണ് ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിയാണ് മരണത്തിന് കീഴടങ്ങിയത് യുവതിയുടെ ഭര്‍തൃമാതാവാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി ഐസലേഷന്‍ വാര്‍ഡില്‍ ഡോക്ടറുടെ പീഡനത്തിന് ഇരയായ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
പഞ്ചാബിലെ ലുധിയാനയില്‍നിന്ന് കഴിഞ്ഞ മാസം 25നാണ് അതിഥി തൊഴിലാളികളായ യുവതിയും ഭര്‍ത്താവും ബിഹാറിലെ ഗയാ ജില്ലയില്‍ എത്തിയത്. രണ്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതിയ്ക്ക് ആരോഗ്യകാരണങ്ങളാൽ ഗർഭച്ഛിദ്രം നടത്തേണ്ടി വന്നിരുന്നു. അതിനു ശേഷമായിരുന്നു ഭർത്താവുമൊത്ത് ബീഹാറിലേക്ക് മടങ്ങിയെത്തിയത്. ഇവിടെ വന്നതിന് ശേഷം അമിത രക്തസ്രാവം ഉണ്ടായ യുവതിയെ മാർച്ച് 27ന് ഗയയിലെ എഎൻഎംഎംസി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എമർജന്‍സി വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ കൊറോണ വൈറസ് സംശയത്തെ തുടർന്ന് ഏപ്രിൽ ഒന്നിനാണ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയത്.
ഇവിടെ രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന ഡോക്ടർ തുടർച്ചയായി രണ്ടു ദിവസം യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ യുവതിയെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിയ ശേഷവും ഭയത്തോടെ കഴിഞ്ഞ യുവതി, വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്.
വീട്ടിൽ തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞ് ഏപ്രിൽ 6ന് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. പിന്നാലെയാണ് ബന്ധുക്കൾ പരാതി നൽകിയത്. ഐസലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ യുവതിയെ തുടര്‍ച്ചയായ രണ്ടു രാത്രികളില്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നെന്നു ബന്ധുക്കള്‍ ആരോപിച്ചു.ഏപ്രില്‍ 6നു വീണ്ടും അമിത രക്തസ്രാവം ഉണ്ടായ യുവതി മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
ഭര്‍തൃമാതാവ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടറെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്ന് ഗയാ പൊലീസ് അറിയിച്ചു. പ്രഥമ ദൃഷ്ട്യാ സംഭവം ഗുരുതരമാണെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റാവാളിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ. പ്രസാദ് അറിയിച്ചു.അതേസമയം ഡോക്ടര്‍മാരുടെ കിറ്റുകള്‍ ഉപയോഗിച്ച് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിച്ച രണ്ടുപേരെ ഗയാ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ ആളുകളില്‍ ഒരാള്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.അന്വേഷണം തുടരുകയാണ്.