വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് നല്‍കിവരുന്ന പ്രത്യേക വ്യാപാര മുന്‍ഗണനാപദവി അവസാനിപ്പിക്കാന്‍ ഒരുങ്ങി യുഎസ്. സാമ്പത്തിക വികസനത്തിനായി വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ് പി) പ്രകാരം ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര ആനുകൂല്യങ്ങളാണ് നിര്‍ത്തുക.
നാമമാത്രമായ ഇളവുകള്‍ ലഭിക്കുന്നതിനാല്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയെ വലിയതോതില്‍ തീരുമാനം ബാധിക്കില്ലെന്ന് വാണിജ്യകാര്യ സെക്രട്ടറി അനൂപ് വധാവന് പറഞ്ഞു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിന് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
യുഎസിലേക്ക് വര്‍ഷം ഏകദേശം 39,539 കോടി രൂപയുടെ കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാല്‍, ഇതില്‍ ജിഎസ് പി ആനുകൂല്യം ലഭിക്കുന്നത് 19 കോടി ഡോളറിന്റെ (1341 കോടി രൂപ) ഉത്പന്നങ്ങള്ക്കുമാത്രമാണ്. ഇന്ത്യയ്ക്ക് ഇതനുസരിച്ച് നാമമാത്രമായ ഇളവുകളേ ലഭിക്കുന്നുള്ളൂവെന്ന് .
ഇന്ത്യന്‍ വിപണിയില്‍ യുഎസ് ഉത്പന്നങ്ങള്‍ക്ക് തുല്യവും നീതിയുക്തവുമായ അവസരം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജിഎസ് പി ആനുകൂല്യം യുഎസ് റദ്ദാക്കാനൊരുങ്ങുന്നത്. യുഎസിന്റെ വ്യാപാരത്തിന് തിരിച്ചടിയാവുന്ന ഒട്ടേറെ കടമ്പകള്‍ ഇന്ത്യ സൃഷ്ടിക്കുന്നതായും ഓഫീസ് ഓഫ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് റോബര്‍ട്ട് ലൈതിസര് പറഞ്ഞു. കോണ്‍ഗ്രസിലും ഇന്ത്യയ്ക്കും ഇതുസംബന്ധിച്ച നോട്ടീസ് അയച്ചശേഷം തീരുമാനം പ്രാബല്യത്തില്‍വരാന്‍ 60 ദിവസമെടുക്കും.
എന്താണ് ജിഎസ് പി യുടെ ലക്ഷ്യം?
വികസ്വരരാജ്യങ്ങള്‍ക്ക് മികച്ച വ്യാപാര അവസരം ഒരുക്കാന്‍ വികസിത രാജ്യങ്ങള്‍ നടപ്പാക്കുന്ന സംവിധാനമാണ് ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്. 3700-ഓളം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് തീരുവ ഒഴിവാക്കിക്കൊടുക്കുന്ന ജിഎസ് പി. സംവിധാനം 1976-ലാണ് യുഎസ ആരംഭിച്ചത്.കാര്‍ഷിക മേഖലയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്കാണ് കൂടുതലായും ജിഎസ് പി പ്രകാരം നികുതിയിളവ് നല്‍കിവരുന്നത്.