അഹമ്മദാബാദ്: പാകിസ്താന് തിരിച്ചടിയായി ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 250ല്‍ ഏറേ ഭീകരര്‍ മരിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഹമ്മദാബാദില്‍ നടന്ന ‘ലക്ഷ്യ ജീതോ’ എന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കവേയാണ് അമിത് ഷായുടെ പ്രസ്താവന.
”ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താനില്‍ കയറി മിന്നലാക്രമണം നടത്തി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എന്താണുണ്ടായത്? പാകിസ്ഥാനില്‍ കയറി ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ 250 ഭീകരരെ വധിച്ചു. ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചു വരികയും ചെയ്തു”, അമിത് ഷാ പറഞ്ഞു.
അമേരിക്കയ്ക്കും ഇസ്രായേലിനും ശേഷം സൈന്യത്തിന് നേരയുണ്ടായ ആക്രമണത്തിന് ശക്തമായ മറുപടി നല്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ പാകിസ്താന് പിടികൂടിയപ്പോള്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിഞ്ഞു. എന്നാല്‍ നാല്‍പ്പത്തിയെട്ടു മണിക്കൂറിനകം അഭിനന്ദന് രാജ്യത്ത് തിരികെയെത്തി. ഇത്ര കുറഞ്ഞ സമയത്തില്‍ ഒരു യുദ്ധത്തടവുകാരന് മോചിപ്പിക്കപ്പെടുന്ത് ലോകത്തു തന്നെ ആദ്യമാണെന്നും അമിത് ഷാ പറഞ്ഞു.
ബാലാക്കോട്ടിലെ സൈനീക ആക്രമണങ്ങളില്‍ മരിച്ച ഭീകരരുടെ എണ്ണത്തില്‍ വ്യത്യസ്ത കണക്കുകള്‍ പുറത്ത് വരുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്താവന. ഇത് ആദ്യമായാണ് മരണ സംഖ്യയെക്കുറിച്ച് ബിജെപി ഔദ്യോഗികമായി പ്രതികരണം നടത്തുന്നത്. 350ല്‍ ഏറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ബാലാക്കോട്ടിലെ മരണ സംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അമിത് ഷായുടെ പ്രസ്താവന വിവാദമായതോടെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്ത് എത്തി. എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ തന്നെ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് പറയാനാകില്ലെന്ന് പറയുമ്പോള്‍ അമിത് ഷായ്ക്ക് മാത്രം ഈ കണക്ക് എവിടെ നിന്ന് കിട്ടിയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു.
ബാലാക്കോട്ട് സൈനീക ആക്രമണങ്ങളില്‍ 200- 300 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് വന്നിരിന്നെങ്കിലും വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ വാദം തള്ളിയിരുന്നു. ഇന്ത്യന്‍ ആക്രമണം നടത്തിയ സ്ഥലത്ത് ജയ്ഷേ മുഹമ്മദ് ക്യാമ്പുകള്‍ ആയിരുന്നില്ലെന്നും, കാര്‍ഷിക മേഖലയിലെക്കാണ് ഇന്ത്യന്‍ ആക്രമണം നടത്തിയതെന്നായിരുന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തയ്.