ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടായി കുപ്രസിദ്ധമായ തന്തൂരി കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സുശീല്‍ ശര്‍മ്മയെ ഉടന്‍ മോചിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. സുശീല്‍ ശര്‍മ്മ ശിക്ഷ അനുഭവിക്കുന്നത് 1995ല്‍ ഭാര്യ നൈന സാഹ്നിയെ വെടിവെച്ചു കൊന്ന ശേഷം തന്തൂരി അടുപ്പിലിട്ട് ചുട്ടു കൊന്ന കേസിലാണ്.
ഈയാഴ്ച ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഒരാളെ അനന്തമായി ജയിലില്‍ ഇടുന്നതെന്തിനെന്ന് കോടതി ചോദിച്ചിരുന്നു. 23 വര്‍ഷമായി യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ നേതാവായ സുശീര്‍ ശര്‍മ്മ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. കോടതി ഇയാളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത് അനുഭവിക്കേണ്ട പരമാവധി ശിക്ഷ ഇയാള്‍ അനുഭവിച്ചു കഴിഞ്ഞെന്ന് നിരീക്ഷിച്ചാണ്.
‘ഒരാളെ അനന്തമായി ജയിലിലിടാന്‍ അനുവദിക്കുന്നത് ശരിയാണോ. എവിടെയാണ് ഇതിനുള്ള അതിര്‍വരമ്പ് വരക്കേണ്ടത്. അങ്ങനെയാണേല്‍ കൊലപാതകം ചെയ്ത ഒരാള്‍ ഒരു കാലത്തും പുറത്ത് വരാന്‍ പറ്റാതാകില്ലേ.’ കോടതി ചോദിച്ചു.
‘ഇയാള്‍ പിഴയടക്കം ഇരുപതു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയാണ്. കൊലപാതകം എന്നത് ക്രൂരതയാണ്. അതിനുള്ള ശിക്ഷ ഇയാള്‍ അനുഭവിച്ചു കഴിഞ്ഞു. ഇനിയും തടവിലിടുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതിക്രൂരമായ കൊലയായതു കൊണ്ട് മാത്രം ഇയാളെ വിട്ടയക്കാനാവില്ലെന്ന് സെന്റന്‍സ് റിവ്യൂ ബോര്‍ഡിന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
സുശീല്‍കുമാര്‍ ഭാര്യയെ വെടിവെച്ച് കൊല്ലുന്നത് 1995ലാണ്. കൊന്ന ശേഷം ശരീരം കഷണങ്ങളായി മുറിച്ച് ഒരു റെസ്റ്റോറന്റിലെ തന്തൂരി അടുപ്പിലിട്ട് ചുടുകയായിരുന്നു. ഡിഎന്‍എ തെളിവായി സ്വീകരിച്ചു കൊണ്ടും പോസ്റ്റ്മോര്‍ട്ടം രണ്ടാമത് ചെയ്തും ആണ് കേസ് തെളിയിച്ചത്. ഇത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായ കേസാണ്. സുപ്രീം കോടതിയാണ് വധശിക്ഷ ജീവപര്യന്തമായി ചുരുക്കിയത്.