ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സുരക്ഷാ സേനയുടെ വെടിയേറ്റ് ഏഴു പ്രദേശവാസികള്‍ കൊല്ലപ്പെട്ടത് ജമ്മുകാശ്മീരിനെ വീണ്ടും സംഘര്‍ഷത്തിലേക്ക് നയിക്കുമോയെന്ന ആശങ്കയില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍. ഈ സംഭവം രാഷ്ട്രീയ അസംതൃപ്തി വര്‍ധിക്കാനിടയാക്കുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. വെടിയേറ്റ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ നിന്ന് സുരക്ഷാസേനയെ പിന്തിരിപ്പിക്കാനെത്തിയ പ്രദേശവാസികളാണ്.
നാട്ടുകാര്‍ മരിക്കാനിടയായത് രാഷ്ട്രീയമായി വിപരീതഫലം ഉളവാക്കിയേക്കാമെന്നാണ് കണക്കുകൂട്ടല്‍. നിലവിലുള്ള പിഡിപി-ബിജെപി സംഖ്യം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രീയ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. പിഡിപിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കാനുള്ള ബിജെപിയുടെ നീക്കം കൊണ്ടെത്തിച്ചത് ഗവര്‍ണറുടെ ഭരണത്തിലേക്കാണ്. സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസക്കാലം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ജമ്മു കശ്മീരില്‍ നടന്നുവെങ്കിലും വിഫലമായി.
കാശ്മീരില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കനുകൂലമായ തരംഗം സൃഷ്ടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. കേന്ദ്രസര്‍ക്കാരും സൈനിക നേതൃത്വവും ആശങ്കപ്പെടുന്നത് ഇതിനിടയില്‍ ഭീകരരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയെ പിന്തിരിപ്പിക്കാനെത്തിയ പ്രദേശവാസികള്‍ വെടിയേറ്റ് മരിക്കാനിടയായത് നാട്ടുകാര്‍ പ്രത്യേകിച്ച് യുവാക്കള്‍ സുരക്ഷാസേനയ്ക്കെതിരെ തിരിയാനിടയാകുമെന്നതാണ്.
ഈ ആശങ്ക മുന്‍കാലത്തെ അപേക്ഷിച്ച് ഭീകരസംഘടനകളിലേക്കുള്ള കാശ്മീര്‍ യുവാക്കളുടെ ചേക്കേറ്റം ഇരട്ടിയാക്കുന്നു. കാശ്മീര്‍ ജനതയെ പൂര്‍ണ്ണമായും ഒപ്പം നിര്‍ത്താന്‍ 2019 ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ സ്ഥിരത ഉറപ്പു വരുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയ്ക്ക് സാധിക്കുവെന്നാണ് വിലയിരുത്തല്‍.