ഝാര്‍ഖണ്ഡ്: മൊബൈല്‍ ഫോണ്‍ എല്ലാവരുടെ കൈകളിലെത്താന്‍ വര്‍ഷം കുറച്ച് പിടിച്ചുവെങ്കിലും ഇന്ന് മൊബൈല്‍ സൃഷ്ടിച്ചതു പോലെ ഒരു ഓളം ഉണ്ടായിട്ടില്ലെന്ന് തീര്‍ത്തും പറയാം. പക്ഷേ ആദ്യം ഇറങ്ങിയ സമയത്ത് വിളിക്കാനും മറ്റുമായി റേഞ്ച് കിട്ടാന്‍ മരത്തില്‍ കയറേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇന്ന് ആ കാഴ്ച എവിടെയും ഇല്ല എന്നു തീര്‍ത്ത് പറയാനാകില്ല. ചിലയിടത്ത് ഉണ്ട്.
ഝാര്‍ഖണ്ഡിലാണ് ഇപ്പോഴും ആ പതിവു രീതി പിന്തുടരുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന മിക്ക സ്കൂളിലും അധ്യാപകര്‍ രാവിലെ വന്ന് കയറുന്നത് ക്ലാസിലേക്കല്ല, മുറ്റത്ത നില്ക്കുന്ന മരത്തിലേക്കാണ്. അതിന് വ്യക്തമായ ഒരു കാരണവുമുണ്ട്. അറ്റന്‍ഡന്‍സും പ്രോഗ്രസ്സ് റിപ്പോര്‍ട്ടും രജിസ്റ്ററും തുടങ്ങി ഔദ്യോഗിക ജോലികള്‍ എല്ലാം നടത്തുന്നത് ആപ്പ് വഴിയാണ്. എന്നിട്ടും ഇവിടെ ഇന്റര്‍നെറ്റിന് റേഞ്ച് കിട്ടണമെങ്കില്‍ അധ്യാപകര്‍ മരത്തില്‍ കയറണം.
ഝാര്‍ഖണ്ഡിലെ സോഹ്റി ജില്ലയിലെ സ്കൂളിലെ അധ്യാപകര്‍ക്കാണ് ഈ ദുര്‍വിധി. ഇവരുടെ കൈയ്യിലുള്ള ടാബ്ലെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ബയോമെട്രിക്കള് റീഡറില്‍ പഞ്ച് ചെയ്താണ് അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ടാബ്ലറ്റില് ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമല്ല. ഇപ്പോഴും 2ജി ഇന്റര്‍നെറ്റാണ് ഇവിടെ ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ രാവിലെ എത്തുന്ന രണ്ടോ മൂന്നോ അധ്യാപകര്‍ ഈ ടാബ്ലെറ്റുമായി മരത്തില്‍ കയറി നില്ക്കും.
അവിടെ നിന്നാലാണ് കണക്ഷന് കിട്ടൂ. ബാക്കി അധ്യാപര്‍ പഞ്ചിംഗിലൂടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തും. ചില ദിവസങ്ങളില്‍ മരത്തിന്റെ ഏറ്റവും മുകളില്‍ എത്തിയാലേ കണക്ഷന് ലഭിക്കൂ. ഞങ്ങളുടെ ക്യാംപസിനുള്ളില്‍ ഇന്റര്‍നെറ്റ് കണക്ഷന് ലഭിക്കാറേയില്ല. വളരെ ദുര്‍ബലമായ നെറ്റ് വര്‍ക്കാണ് കിട്ടുന്നത്. മരത്തിന് മുകളില്‍ കയറി വെയ്റ്റ് ചെയ്യേണ്ടി വരുന്നു. അത് എപ്പോഴും ലഭിക്കണമെന്ന് നിര്‍ബന്ധവുമില്ല. സ്കൂളിലെ ഗണിത അധ്യാപകനായ അര്‍പന്‍ കുമാര്‍ ഗുപ്ത് പറയുന്നു. ഈ സ്കൂളിലെ ആറ് അധ്യാപകര്‍ ഇരുപതിനും നാല്പതിനും ഇടയില്‍ പ്രായമുള്ളവരാണ്.
ഇവരില്‍ മിക്കവരും മരം കയറാന്‍ പറ്റിയ ശാരീരിക അവസ്ഥയിലുമല്ല. നെറ്റ് കണക്ഷന് ലഭിക്കാത്ത ദിവസങ്ങളില്‍ സ്കൂളിലെ രജിസ്റ്ററിലാണ് അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്നതെന്ന് അധ്യാപകര്‍ ഒന്നടങ്കം പറയുന്നു. ഒരു സ്കൂളില്‍ മാത്രമല്ല. പല സ്കൂളുകളിലും ഇതു തന്നെയാണ് അവസ്ഥ. സ്കൂള്‍ ഡിജിറ്റല്‍ ആക്കിയതാണ് ഇവരുടെ ഈ ദുര്‍വിധിയ്ക്ക് കാരണം.