ചെന്നൈ: പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ ക്യാമ്പസില്‍ നടക്കുന്ന കാവിവത്കരണത്തിനെതിരെ കൊടിപിടിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഇടതു വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്ഐ, ഐസ, എപിഎസ്എഫ്, കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്എസ്യു (ഐ) എന്നിവയില്‍ ഉള്‍പ്പെട്ട നാനൂറോളം വിദ്യാര്‍ത്ഥികളാണ് ഞായറാഴ്ച രാവിലെ മുതല്‍ സമരത്തിനിറങ്ങിയത്.
ക്യാമ്പസിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി വൈസ് ചാന്‍സലര്‍ ഗുര്‍മീത് സിങ്ങാണെന്നും അദ്ദേഹത്തെ കാണണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ക്യാമ്പസില്‍ ആറുമണിക്കു ശേഷം പരിപാടികള്‍ അനുവദനീയമല്ലെന്ന നിലപാട് പിന്‍വലിക്കണമെന്നും വൈ ഫൈ സംവിധാനം പുനഃസ്ഥാപിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. എബിവിപിക്കു മാത്രമാണ് ക്യാമ്പസില്‍ പരിപാടി നടത്താന്‍ അനുവാദം ലഭിക്കുന്നത്.
വൈസ് ചാന്‍സലര്‍ കാവിവത്കരണത്തിന് തുറന്ന പിന്തുണയാണ് നല്‍കുന്നത്. മതേതര അന്തരീക്ഷമാണ് ഞങ്ങള്‍ക്ക് ആവശ്യം. ക്യാമ്പസിലെ വൈഫൈ അവര്‍ ഓഫാക്കിയത് ഞങ്ങളുടെ സമരത്തെ കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരം ലഭിക്കാതിരിക്കാനാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കപ്പെടുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.
ആറുമണിക്കു ശേഷം പരിപാടികള്‍ നടത്താനാവില്ലെന്ന പുതിയ നിയന്ത്രണം അവര്‍ കൊണ്ടുവന്നിരിക്കുകയാണ്. പക്ഷേ ഞങ്ങള്‍ക്ക് 24 മണിക്കൂറും ലൈബ്രറി സൗകര്യം വേണം. ലൈബ്രറി പത്തുമണി വരെ പ്രവര്‍ത്തിക്കേണ്ടതാണെങ്കിലും ഇപ്പോള്‍ അഞ്ചുമണിയാകുമ്പോള്‍ അടയ്ക്കുകയാണ്- പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥികളുടെ ആരോപണം സര്‍വകലാശാല അധികൃതര്‍ നിഷേധിച്ചു. വൈസ് ചാന്‍സലര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. വലതുപക്ഷ അജണ്ടയുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും ഉദിക്കുന്നില്ല. വൈ ഫൈയുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് പരിഹരിച്ചു കഴിഞ്ഞു. സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വൈസ് ചാന്‍സലര്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും സര്‍വകലാശാല പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ കെ മഹേഷ് പറഞ്ഞു.