ചണ്ഡീഗഡ്: സര്‍ക്കാരിന്റെ നഷ്ടപരിഹാര തുക പാടെ നിഷേധിച്ച് ഹരിയാനയിലെ കൂട്ടബലാത്സംഗത്തിനരയായ പെണ്കുട്ിയുടെ കുടുംബം. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായത്. തങ്ങളുടെ മകള്‍ക്ക് നീതി നിഷേധിക്കുമ്പോള്‍ നഷ്ടപരിഹാര തുക ആവശ്യമില്ലെന്ന് കുടുംബം വ്യക്തമാക്കി.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നേട്ടത്തിന് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ പെണ്‍കുട്ടിക്കാണ് ദുരനുഭവം.
സംഭവത്തില്‍ പ്രതിഷേധം കനത്തോടെ രണ്ടു പേര് അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ മുഖ്യപ്രതിയെക്കുറിച്ച് ഇപ്പോഴും വിവരമില്ല. പോലീസിന്റെ നിസംഗതയാണ് ഈ ചൂണ്ടിക്കാണിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി റെവാരിയിലെ കോച്ചിങ് സെന്ററിലേക്ക് പോകും വഴിയാണ് സംഭവം. കാറിലെത്തിയ മൂന്നംഗസംഘം പെണ്‍കുട്ടിയെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. വയലില്‍ വെച്ച് മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
വയലിലുണ്ടായിരുന്ന മറ്റുചിലരും യുവാക്കള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പരാതിയില്‍ കേസെടുക്കാനോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. നിരവധി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയ ശേഷമാണ് സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.