ചെറുകിട ദരിദ്ര കര്‍ഷകരെ സഹായിക്കാനായി പൊതുമേഖല ബാങ്കുകള്‍ 2016 ല്‍ നല്കിയ 58561 കോടി രൂപയുടെ കാര്‍ഷിക വായ്പ എത്തിയത് 615 അക്കൗണ്ടുകളിലേക്ക്. ശരാശരി ഒരു അക്കൗണ്ടില്‍ നല്‍കിയത് 95 കോടി രൂപ. രാജ്യത്തെ ചില സാമ്പത്തിക മേഖലകളായ കൃഷി, കയറ്റുമതി, വിദ്യാഭ്യാസം, ചെറുകിട സംരംഭങ്ങള്‍, പാര്‍പ്പിടനിര്‍മ്മാണം, സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനം ഉറപ്പു വരുത്തുന്നതിനായിമൊത്തം വായ്പയുടെ ഒരു നിശ്ചിത ഭാഗം നല്‍കണമെന്ന് ആര് ബി ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ബാങ്കുകള്‍ അവരുടെ മൊത്തം വായ്പയുടെ 18% കര്‍ഷകര്‍ക്ക് കാര്‍ഷിക മേഖലയ്ക്കായ് നല്‍കണം. പക്ഷേ കാര്‍ഷിക വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പല വന്‍കിട കമ്പനികളും കാര്‍ഷിക വായ്പാ വിഭാഗത്തിലാണ് വായ്പയെടുക്കുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും സംഭരണശാലകള്‍ പണിയാനും അവര്‍ കാര്‍ഷിക വായ്പയെടുക്കുന്നു. ഇത് അര്‍ഹതപ്പെട്ടവരെ മാറ്റിനിര്‍ത്തുന്നു. കര്‍ഷക സംഘടനയായ റിതു സ്വരാജ്യ വേദികളുടെ സ്ഥാപകന്‍ കിരണ്‍കുമാര്‍ വിസ്സ പറയുന്നു.
2014-15 ല്‍ എന്‍ ഡി എ സര്‍ക്കാര്‍ 8.5 കോടി രൂപ കാര്‍ഷിക വായ്പ നല്കി. 2018 ല്‍ അത് 11 ലക്ഷം കോടി രൂപയായ് വര്‍ധിച്ചു. എന്നാല്‍ വിവരാവകാശ അപേക്ഷകള്‍ പ്രകാരം അര് ബി ഐ യില്‍ നിന്നും ലഭിച്ച മറുപടിയില്‍ ഇതില്‍ ഏറിയ പങ്കും വലിയ വായ്പകളാണെന്നാണ്. വന്‍ കമ്പനികള്‍ക്കും വ്യവസായ മേഖലയ്ക്കുമാണ് ഈ വായ്പകള്‍ പോകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
തങ്ങളുടെ പേരില്‍ പദ്ധതികള്‍ തുടങ്ങുകയും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ നൂറുകണക്കിന് കോടി രൂപ നല്‍കുകയും ചെയ്യുന്നുവെന്നത് സാധാരണക്കാരനായ ഒരു കര്ഷകന് സങ്കല്പിക്കാന് പോലുമാവില്ല.