കൊച്ചി: കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനു മുന്‍പ് ആലുവയിലെ ഹോട്ടലില്‍ ഒത്തുകൂടി ചര്‍ച്ച നടത്തിയതായി കേസിലെ ഒന്നാം പ്രതിയായ മകന് സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പറഞ്ഞിരുന്നതായി അമ്മ ശോഭന പൊലീസിനോടു വെളിപ്പെടുത്തി.
കോടതിവരാന്തയില്‍ സുനില്‍ അമ്മയ്ക്കു കൈമാറിയ കത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളുണ്ട്. ഈ കത്ത് ശോഭന അന്വേഷണ സംഘത്തിനു കൈമാറി. ആലുവയിലെ ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ ‘സിദ്ദിഖ്’ എന്നു പേരുള്ള ഒരാള്‍ പങ്കെടുത്തതായി മകന് പറഞ്ഞ് അറിയാമെന്ന് ശോഭന പറഞ്ഞു.
also read: ബിജെപിയിൽ ചേർന്നു; പിന്നാലെ മുലായം സിങ്ങിന്റെ കാൽതൊട്ട് വന്ദിച്ച് മരുമകൾ അപർണ യാദവ്
എന്നാല്‍ ഇതു ആരെന്ന് അറിയില്ലെന്നും ശോഭന മൊഴി നല്കി. കേസില്‍ സുനില്‍കുമാറിന്റെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ആലുവയിലെ വീട്ടില്‍ 2017 നവംബര്‍ 15 ന് ഗൂഢാലോചന നടന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ എഫ്ഐആറില്‍ പറയുന്നു.
കമ്മീഷണര്‍ എ വി ജോര്‍ജിന്റെ വീഡിയോ യൂട്യൂബില്‍ കണ്ടശേഷം, ദിലീപ് കൈചൂണ്ടി ”നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണ്. സോജന്, സുദര്ശന്, സന്ധ്യ, ബൈജു പൗലോസ് പിന്നെ നീ. പിന്നെ എന്റെ ദേഹത്തു കൈവെച്ച സുദര്‍ശന്റെ കൈ വെട്ടണം” എന്നു പറഞ്ഞു. ‘ബൈജു പൗലോസിനെ നാളെ പോകുമ്പോള്‍ ഏതെങ്കിലും ട്രക്കോ ലോറിയോ വന്നു സൈഡിലിടിച്ചാല്‍, ഒന്നരക്കോടി നോക്കേണ്ടി വരും അല്ലേ..’ എന്നും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഭീഷണി മുഴക്കിയെന്നും ബാലചന്ദ്രകുമാര്‍ കേട്ടതായി എഫ്ഐആറില്‍ പറയുന്നു.