നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷന്. സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ആണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്കിയ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്.
ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്കിയാല് കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ആണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്.
also read: നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം; പണവും ക്യാമറയും വസ്ത്രങ്ങളും കവർന്നു! 19കാരൻ അറസ്റ്റിൽ
ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങള്‍ക്ക് പ്രതി ക്രിമിനല്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ നിലപാടും പ്രോസിക്യൂഷന് ഉന്നയിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ ദിലീപിന്റെ ഇടപെടലുണ്ട്. 20 സാക്ഷികളെ കുറുമാറ്റിയത് ദിലീപിന്റെ സ്വാധീനത്താലാണ്. ഈ സാഹചര്യങ്ങള്‍ എല്ലാം വിലയിരുത്തുമ്പോള്‍ ആസാധാരണ കേസാണിതെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന സാഹചര്യം അപൂര്‍വമാണ്. നീതി ന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു സംഭവം എന്നും പ്രോസിക്യൂഷന് പറയുന്നു.