ചിലപ്പോള്‍ മുതിര്‍ന്നവരേക്കാള്‍ നന്നായി പല നല്ല കാര്യങ്ങളും കൊച്ചുകുട്ടികള്‍ നമ്മെ പഠിപ്പിക്കും. അത്തരത്തില്‍ കൃഷിയെക്കുറിച്ചുള്ള ‘കൃഷിപ്പാഠം’ പഠിപ്പിക്കുന്ന ഒരു കൊച്ചുമിടുക്കനെ നമുക്ക് പരിചയപ്പെടാം. . കൊല്ലം ജില്ലയിലെ പത്തനാപുരം പഴഞ്ഞിക്കടവ് സ്വദേശി ജിഫിന് ആണ് പഠനവും കൃഷിയും ഒന്നിച്ച് കൊണ്ടുപോകുന്ന ആ കൊച്ചു മിടുക്കന്.
ഈ എട്ടാം ക്ലാസുകാരന് സ്കൂളില്‍ പോകുന്നതിന് മുമ്പ് ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ജിഫിന്റെ എല്ലാ പ്രഭാതവും തുടങ്ങുന്നത് കൃഷിയിടത്തില്‍ നിന്നാണ്. വയലിലെ കൃഷിയില്‍ വെള്ളം നനയ്ക്കുകയും പരിപാലിക്കുകയുമാണ് ആദ്യത്തെ പണി.
ഈ വയലില്‍ ജിഫിന് വളര്‍ത്തിയ പയറും പാവലും ചീരയും വെള്ളരിയും ചുരയ്ക്കയും എല്ലമുണ്ട്. പിതാവും കര്‍ഷകനുമായ സി എം രാജീവിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ കൃഷി ഭൂമിയിലാണ് ഈ കൊച്ചുമിടുക്കന്റെ കൃഷി. ഈ എട്ടാം ക്ളാസുകാരനൊപ്പം വയലില്‍ അച്ഛനും അമ്മയും ഒപ്പമുണ്ടാകും.
also read: സത്യസന്ധരെ പരാജയപ്പെടുത്തി വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ല; തോൽവി അംഗീകരിക്കാതെ കമൽഹാസൻ
കൂടാതെ ഒമ്പത് ക്ളാസുകാരിയായ സഹോദരിയും. എല്ലാവരും ചേര്‍ന്ന് പാകമെത്തിയ പച്ചക്കറികള്‍ നിറച്ച് കുട്ടയിലാക്കി നടക്കും. നൂറു മീറ്റര്‍ അപ്പുറമുള്ള കൊട്ടാരക്കര പത്തനാപുരം മിനി ഹൈവേയിലേക്കാണ് നടത്തം. കച്ചവടമാണ് അടുത്ത പരിപാടി. ജിഫിന് എത്തുന്നതും കാത്ത് നിരവധി ആളുകള്‍ അവിടെ നില്ക്കുന്നുണ്ടാകും.
കൊണ്ടുവരുന്ന പച്ചക്കറികള്‍ ഞൊടിയിടയിലാണ് വിറ്റുതീരുന്നത്. അതുകഴിഞ്ഞ് ഒറ്റ ഓട്ടമാണ് അടുത്തുള്ള ബന്ധുവിന്റെ കടയിലേക്ക്. അവിടെ നേരത്തെ കൊണ്ടുവെച്ച യൂണിഫോമിട്ട് അവിടുന്ന് സ്കൂളിലേക്ക്.. വലിയൊരു പാഠമാണ് ഈ കൊച്ചുമിടുക്കന് നമ്മെ പഠിപ്പിക്കുന്നത്. എല്ലാവര്ക്കും മാതൃകയാണ് എട്ടാംക്ലാസ്സുകാരന്.