ഓരോ വര്‍ഷവും എവറസ്റ്റ് കീഴടക്കാനെത്തുന്നത് ആയിരത്തോളം പര്‍വതാരോഹകരാണ്. എന്നാല്‍ ചിലര്‍ യാത്രയ്ക്കിടെ മരിക്കും. മരിക്കുന്നവരെ തിരികെയെത്തിക്കുന്നതിന് ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഒരു മൃതദേഹം താഴ്വാരത്തിലെത്തിക്കാന്‍ കുറഞ്ഞത് 25 മുതല്‍ 50 ലക്ഷം രൂപ വരെ ചെലവാകും. കാലാവസ്ഥ പ്രതികൂലമാവുകയും മഞ്ഞുവീണ് മൃതദേഹങ്ങള്‍ മൂടിപ്പോകുന്നതും മറ്റൊരു പ്രശ്നം.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത് ഇത്തരത്തില്‍ അനാഥമായി കിടക്കുന്ന മൃതദേഹങ്ങള്‍ പുറംലോകത്തിനു മുന്നിലേക്കെത്തുന്നതായാണ്. രാജ്യാന്തര തലത്തില്‍ വര്‍ധിച്ച ചൂടില്‍ മഞ്ഞുരുകല്‍ ശക്തമായത് എവറസ്റ്റിനെയും ബാധിച്ചിച്ചുണ്ട്. പല മഞ്ഞുമലകളും അതിവേഗത്തില്‍ മഞ്ഞുപാളികള്‍ ഉരുകിയൊലിക്കുകയാണ്. ഇങ്ങനെ മഞ്ഞ് ഉരുകി മാറുന്നതോടെയാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹങ്ങളും പുറത്തു വരുന്നത്.
ഇത്തരത്തില്‍ പുറത്തു വരുന്ന പല മൃതദേഹങ്ങളും പാറക്കല്ലുകള്‍ കൊണ്ടു മൂടി പ്രാര്‍ഥനകളോടെ ചിലയിടത്തായി അടക്കുന്നുണ്ട്. ഇത്തരം മൃതദേഹങ്ങള്‍ എവറസ്റ്റ് യാത്രയ്ക്കു പോകുന്നവര്‍ക്ക് കാണുമ്പോഴുള്ള മാനസികാഘാതം മറികടക്കാന്‍ പ്രത്യേക പരിശീലനം പോലും നല്‍കുകയാണ് ഇപ്പോള്‍.
ഏറ്റവും അപകടം പുറത്തേക്ക് വരുന്ന രോഗാണുക്കളാണ്. മഞ്ഞിനടിയില്‍ കാലങ്ങളായി ഒളിച്ചിരിക്കുന്ന വൈറസുകളാണ് ഇത്. നാലു വര്‍ഷം മുന്‍പ് ലോകത്തെ ഞെട്ടിച്ച് സൈബീരിയയില്‍ അത്തരമൊരു പ്രാചീന വൈറസിനെ കണ്ടെത്തിയിരുന്നു. 30,000 വര്‍ഷം പഴക്കമുള്ള ആ വൈറസിന് ഇപ്പോഴും രോഗം പരത്താന്‍ സാധിക്കുമെന്ന വിവരമാണ് ഞെട്ടല്‍ ഉണ്ടാക്കിയത്. ഇതേ സാഹചര്യം തന്നെ എവറസ്റ്റിലും സംഭവിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കില്‍ ഇത് മേഖലയിലെ ടൂറിസത്തെ തന്നെ ദോഷകരമായി ബാധിക്കും.