പാരിസ്: മാസങ്ങള്‍ പിന്നിട്ടിട്ടും ഫ്രാന്‍സില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ഇന്ധന വില വര്‍ധനവിനെതിരെയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രാജിയും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ മാത്രം പാരീസില്‍ പ്രകടനം നടത്തിയത്. പ്രതിഷേധം നാല് മാസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് സമരക്കാര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രതിഷേധക്കാര്‍ രോഷാകുലരായത്. നിരവധിപേര്‍ തെരുവുകളിലിറങ്ങി പ്രതിഷേധം വീണ്ടും ശക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ വീടുകളും കടകളും കത്തിച്ചു.
സംഭവത്തില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റ്നര്‍ നിര്‍ദേശം നല്കി. പാരീസിനെ കലാപ ഭൂമിയാക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും കാസ്റ്റ്നര്‍ കൂട്ടിച്ചേര്‍ത്തു.
അന്ത്യമില്ലാതെ ആക്രമണവും പ്രതിഷേധവും തുടര്‍ന്നുപോകുന്ന പശ്ചാത്തലത്തില്‍ ഇമ്മാനുവല്‍ മാക്രോണ്‍ രാഷ്ട്രീയ നേതാക്കളുമായും പ്രതിഷേധക്കാരുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആയിരക്കണക്കിന് പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. എന്നാല്‍ ചര്‍ച്ച പരാജയമായതും വിലവര്‍ധനവ് തടയാത്ത സാഹചര്യവും പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ വഴിയൊരുക്കി.