ബെര്‍ലിന്‍: നാസി ഭരണകൂടം രണ്ടാം ലോകമഹായുദ്ധകാലത്ത് തടവിലാക്കിയ 36,000 പേരുടെ മരണത്തിന് ഉത്തരവാദിയായ ഹന്‍സ് എച്ച് എന്ന 95 കാരന് കുറ്റക്കാരനാണെന്ന് ജര്‍മ്മന്‍ കോടതി കണ്ടെത്തി. കൂട്ടനരഹത്യയ്ക്ക് കാരണക്കാരനെന്ന് കണ്ടെത്തിയ ഹന്‍സിനുള്ള ശിക്ഷ കോടതി പിന്നീട് തീരുമാനിക്കുന്നതായിരിക്കും.
ഹന്‍സ് നാസിയുടെ സൈന്യത്തിലെ ഡെത്ത്സ് ഹെഡ് ബറ്റാലിയന് അംഗമായിരുന്നു. ഓസ്ട്രിയയിലെ മൗതോസന്‍ ക്യാംപില്‍ അരങ്ങേറിയ പീഡനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഹന്‍സിനാണെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. അടിമവേല ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു 1944 മുതല്‍ 1945 വരെയുള്ള കാലയളവില്‍ നാസി ക്യാംപുകളില്‍ പെട്ട മൗതേസന്‍ ക്യംപിലെ തടവുകാര്‍.
പതിനായിരക്കണക്കിനാളുകളെ ക്യാംപിന്റെ കാവല്‍ക്കാരനായിരുന്ന ഹന്‍സ് കൊന്നൊടുക്കിയതായി കോടതി കണ്ടെത്തി. ഇക്കാലത്ത് മൗതേസന്‍ ക്യാംപില്‍ 36,223 തടവുകാര്‍ മരിച്ചതായാണ് ഔദ്യോഗികകണക്ക്. പല രീതിയിലുള്ള ക്രൂര പീഡനങ്ങള്ക്കിരയായാണ് തടവുകാര്‍ മരിച്ചത്. ഗ്യാസ് പ്രയോഗം, വിഷമരുന്ന് കുത്തിവെയ്പ് എന്നിവ കൂടാതെ വെടിയേറ്റും ധാരാളം പേര് കൊല്ലപ്പെട്ടു. പട്ടിണിയും അതിശൈത്യവും മൂലവുമാണ് ഭൂരിഭാഗം പേര് മരിക്കാനിടയായത്.
ഹന്‍സ് കൂട്ടക്കൊലയ്ക്ക് എല്ലാവിധത്തിലുള്ള കൊലപാതകരീതികളിലും പരിജ്ഞാനമുണ്ടായിരുന്ന ആ രീതികള്‍ പരീക്ഷിച്ചിരുന്നു. ഏകദേശം രണ്ടു ലക്ഷത്തോളം പേര് ഈ ക്യാംപില്‍ തടവിലാക്കപ്പെട്ടിരുന്നെങ്കിലും 1945 അമേരിക്കന്‍ സൈന്യം ക്യാംപിലുള്ളവരെ മോചിപ്പിക്കുമ്പോള്‍ തടവുകാരുടെ എണ്ണം പകുതിയില്‍ താഴെയായിരുന്നു.
ഇപ്പോള്‍ ഹന്സിന് 95 വയസാണ് പ്രായം. നാസിസേനയിലുണ്ടായിരുന്ന ഓസ്കാര്‍ ഗ്രോനിങ്, റെയ്ന്‍ഹോള്‍ഡ് ഹാനിങ് എന്നിവരെ കൂട്ടക്കൊലയില്‍ കുറ്റക്കാരെന്ന് ജര്മ്മന്കോടതി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇവരുടെ കുറ്റം തെളിയിക്കപ്പെടുമ്പോള്‍ ഇരുവര്‍ക്കും 94 ആയിരുന്നു പ്രായം.