അമേസ്ബറി: ജോലി കഴിഞ്ഞ് ഓഫീസില്‍ നിന്നും മടങ്ങും വഴി വഴിയില്‍ കിടന്ന പെര്‍ഫ്യൂം എടുത്ത് കൈയ്യില്‍ വച്ചു. സീല്‍ ചെയ്ത നിലയില്‍ കണ്ട പെര്‍ഫ്യൂം തന്റെ പ്രിയപ്പെട്ടവള്‍ക്ക് സമ്മാനിക്കാം എന്നു മനസില്‍ ഉറപ്പിച്ചാണ് ചാര്‍ലി റൗളി എന്ന യുവാവ് കൈയ്യില്‍ എടുത്തത്. കാമുകിയ്ക്ക് പെര്‍ഫ്യൂം സമ്മാനിച്ചപ്പാടെ ബോട്ടില്‍ പൊട്ടിച്ച് മണത്തു നോക്കി.
ഉടനെ യുവതിയ്ക്ക് സഹിക്കാനാകാത്ത തലവേദന അനുഭവപ്പെടുകയും, അവശനിലയില്‍ ആവുകയും ചെയ്തു. മണം കുറച്ച് അടിച്ചതോടെ ചാര്‍ലിയും ബോധരഹിതനായി. സംഭവത്തിന്റെ കിടപ്പുവശം പന്തിയല്ലെന്നു കണ്ടതോടെ യുവാവ് അവശ്യ സര്‍വ്വീസുമായി ബന്ധപ്പെട്ടിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും ചാര്‍ലിക്ക് പൂര്‍ണ്ണമായും ബോധം നഷ്ടമായിരുന്നു കാമുകിക്ക് ജീവനും. പെര്‍ഫ്യൂമില്‍ അടങ്ങിയത് രാസായുധമായിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
റഷ്യന്‍ ചാരസംഘടനകള്‍ക്കിടയില്‍ വ്യാപകമായ നോവിച്ചോക്ക് എന്ന രാസവിഷമാണ് ചാര്‍ലിക്കും കാമുകിക്കും അപകടമുണ്ടാക്കിയത്. ബോധാവസ്ഥയിലേക്ക് മടങ്ങിവരാന്‍ ചാര്‍ലിക്ക് പിന്നെയും സമയമെടുത്തു. മുന്‍ റഷ്യന്‍ ചാരനായ സര്‍ജി സ്‌ക്രിപലും മകള്‍ യൂകിലയും ഇതേ രാസവിഷത്തിന്റെ ആക്രമണത്തിന് വിധേയരായതിന് ഏതാനും കിലോമീറ്ററുകള്‍ മാറിയാണ് ചാര്‍ലിയുടെ വീട്. അമേസ്‌ബെറിയിലെ ഒരു പാര്‍ക്കിലാണ് സര്‍ജി സ്‌ക്രിപലിനെയും മകളെയും മരണാസന്നരായി കണ്ടെത്തിയത്.