വാഷിംഗ്ടണ്‍: നാസയുടെ ബഹിരാകാശപേടകം ഡോണ്‍ പ്രവര്‍ത്തനരഹിതമായി. കുള്ളന്‍ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനായാണ് ഡോണ്‍ വിക്ഷേപിച്ചത്.പതിനൊന്നു പ്രവര്‍ത്തനത്തിന് ശേഷമാണ് ഡോണിന്റെ സേവനം നഷ്ടമായത്. 2007ലാണ് നാസ ഈ പേടകം വിക്ഷേപിച്ചത്. 6.9 ബില്യണ്‍ കിലോമീറ്ററുകളാണ് പേടകം സഞ്ചരിച്ചത്.
‘ഇന്ന് ഞങ്ങള്‍ ഡോണ്‍ മിഷന്റെ അന്ത്യം ആഘോഷിക്കുകയാണ്-. അതിന്റെ അത്ഭുതകരമായ സാങ്കേതികനേട്ടങ്ങള്‍, അത് നമുക്ക് തന്ന നിര്‍ണായകമായ ശാസ്ത്രസത്യങ്ങള്‍, ഈ കണ്ടുപിടിത്തങ്ങളൊക്കെ സാധ്യമാക്കിയ ഡോണ്‍ എന്ന പേടകം യാഥാര്‍ഥ്യമാക്കിയ ശാസ്ത്രജ്ഞര്‍, ഇവരെയൊക്കെ ഞങ്ങളിന്ന് ആഘോഷിക്കുകയാണ്’- -നാസയുടെ സയന്‍സ് മിഷന് ഡയറക്ടറേറ്റിലെ അസോസിയറ്റ് അഡ്മിനിസ്ട്രേറ്റര്‍ തോമസ് സര്ബുച്ചന് പറഞ്ഞു.
ഒക്ടോബര്‍ 31നും നവംബര്‍ ഒന്നിനും നാസയുടെ ഡീപ് സ്പെയ്സ് നെറ്റ്വർക്കുമായുള്ള ബന്ധം ഡോണിന് നഷ്ടപ്പെട്ടതായി നാസ സ്ഥിരീകരിച്ചു. ഇന്ധനമായ ഹൈഡ്രാസിന് തീര്‍ന്നുപോയതാകാം ഡോണ്‍ പ്രവര്‍ത്തനരഹിതമാകാനുള്ള കാരണമെന്നാണ് നിഗമനം. കുള്ളന്‍ ഗ്രഹങ്ങളായ വെസ്റ്റയില്നിന്നും സിറീസില്നിന്നും ഡോണ്‍ അയച്ചുതന്ന ചിത്രങ്ങള്‍ ആകാശഗംഗയുടെ ചരിത്രവും പരിണാമവും മനസ്സിലാക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്.