വാഷിംഗ്ടണ്‍: അമേരിക്കന്‍ നഗരത്തെ മുള് മുനയില്‍ നിര്‍ത്തി വിറപ്പിച്ച ഫ്ളോറന്‍സ് ചുഴലിക്കാറ്റിനു പിന്നാലെ മൈക്കല്‍ ചുഴലിക്കാറ്റ്. അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായി. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിക്കുന്നത്. 1992ലെ ആന്‍ഡ്രു ചുഴലിക്കാറ്റിനുശേഷം മേഖലയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിയാണ് മൈക്കല്‍. കാറ്റഗറി നാലില്‍ ഉള്‍പ്പെട്ട മൈക്കില്‍ ചുഴലികാറ്റ് മെക്സിക്കന്‍ തീരത്താണ് ആദ്യം വീശത്തുടങ്ങിയത്.
മണിക്കൂറില്‍ 155 കിലോമീര്‍ വേഗത്തില്‍ വീശിയ മൈക്കില്‍ തീരത്താകെ കനത്തനാശം വിതച്ചാണ് ഫ്ലോറിഡയിലേക്ക് നീങ്ങിയത്. ഇവിടെ കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും പ്രളയവുണ്ടായി. ഫ്ലോറിഡയില്‍ ചുഴലിക്കാറ്റില്‍ ഒരു മരണം സ്ഥിരീകരിച്ചു. വീടിനു മുകളില്‍ മരംവീണാണ് ഒരാള്‍ മരിച്ചത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍ ഫ്ലോറിഡയില്‍ നിന് ഒഴിഞ്ഞുപോയിരുന്നു.
ഫ്ലോറിഡയില്‍ നിന്ന് അലബാമയിലും തെക്കുപടിഞ്ഞാറന്‍ ജോര്‍ജിയയിലും വീശിയ മൈക്കില്ന്റെ വേഗത കുറഞ്ഞതിനെ തുടര്‍ന്ന് കാറ്റഗറി രണ്ടിലേക്ക് മാറ്റിയതായി അമേരിക്കന്‍ ചുഴലികാറ്റ് മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. വൈദ്യുതിബന്ധം താറുമാറായതിനെ തുടര്‍ന്ന് കാറ്റ് വീശിയ മേഖലകളെല്ലാം ഇരുട്ടിലാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. ചുഴലികാറ്റിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചു. തീരദേശങ്ങളിലുള്ള റോഡുകള്‍ എല്ലാം തകര്‍ന്നു. ഫ്ലോറിഡയില്‍ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.