സനാ: മതത്തിന്റെ പേരിലും മറ്റും നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്ലാമിക ഭീകരര്‍ അറിയാതെ പോകുന്ന ഒന്നുണ്ട്. പട്ടിണി കിടന്ന് മരിക്കുന്ന പാവങ്ങളെ.. ആഭ്യന്തരയുദ്ധം രൂക്ഷമായ യെമെനില്‍ ഭക്ഷ്യക്ഷാമം ഭാവി തലമുറയെത്തന്നെ ഇല്ലാതാക്കമെന്നാണ് റിപ്പോര്‍ട്ട.് മതത്തിന്റെ പേരില്‍ ഭീകരര്‍ നരവേട്ട നടത്തുമ്പോള്‍ പട്ടിണികിടന്ന് മരിക്കാന്‍ പോകുന്നത് അറുപതുലക്ഷത്തോളം നിരപരാധികളാണ്.
നല്ല ആഹാരവും പോഷക ഗുണങ്ങളും ലഭിക്കാതെ 50 ലക്ഷത്തിലേറെ കുട്ടികളാണ് രാജ്യത്ത് പട്ടിണിയുടെ പിടിയില്‍ കഴിയുന്നത്.
യെമനുനേര്ക്കുള്ള അന്താരാഷ്ട്ര ഉപരോധവും രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ മുടക്കുന്ന ഭീകരരുടെ നടപടികളുമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. പ്രതിദിനം കാല്‍ലക്ഷത്തോളം പേരാണ് പട്ടിണിയുടെ പിടിയില്‍ അകപ്പെടുന്നത്. രണ്ടരക്കോടിയോളം വരുന്ന ജനസംഖ്യയില്‍ പാതിയോളം പേര് ഇപ്പോള്‍ പട്ടിണിയുടെ പിടിയിലാണെന്നും ജീവകാരുണ്യ സംഘടനയായ ഓക്സ്ഫാം റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഭ്യന്തര കലാപത്തില്‍ ഇതുവരെ നാലായിരത്തോളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 12 ലക്ഷത്തോളം പേര് രാജ്യം വിട്ടോടിപ്പോയി. യെമനിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അടിയന്തിര സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നു. ഒന്നേകാല്‍ക്കോടിയോളം പേര്‍ക്ക് അടിയന്തിര സഹായം ആവശ്യമാണെന്ന് ഓക്സ്ഫാമും പറയുന്നു.
ആയുധക്കടത്ത് തടയുന്നതിനായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനിലേക്കുള്ള വിതരണ ശൃംഖലകള്‍ മുടക്കിയതോടെയാണ് രാജ്യം പട്ടിണിയിലായത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറെക്കുറെ നിലച്ചു. ഭക്ഷ്യക്ഷാമം പതിവായ യെമനില്‍ ഈ സംഭവവികാസങ്ങള്‍ കൂടുതല്‍ രൂക്ഷമായ പട്ടിണിയാണ് ഉണ്ടാക്കിയത്.
90 ശതമാനത്തോളം ഭക്ഷ്യധാന്യവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യെമന്‍. ഇന്ധനവും ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഇതുരണ്ടും ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍. ഭക്ഷ്യവസ്തുക്കളും മറ്റ് സഹായങ്ങളും എത്തിക്കുന്നതിന് ഞായറാഴ്ച മുതല്‍ അഞ്ചുദിവസത്തേയ്ക്ക് സഖ്യസേന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതുകൊണ്ടൊന്നും യെമനിലെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നാണ് ജീവകാരുണ്യ പ്രവര്‍ത്തകര്‍ പറയുന്നത്.