നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം പിവി സിന്ധു വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍. 54 മിനിറ്റ് നീണ്ട സെമി പോരാട്ടത്തില്‍ ജാപ്പനീസ് താരം അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരിന് അര്‍ഹയായത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോര്‍: 21-16, 24-22. ഫൈനലില്‍ സ്പാനിഷ് സൂപ്പര്‍ താരം കരോളിന മാരിന് ആണ് സിന്ധുവിന്റെ എതിരാളി.