പാലക്കാട്:പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി വിഷം കഴിച്ച് മരിച്ചു. അമ്പലപ്പാറ സ്വദേശി മഹേഷ് ആണ് മരിച്ചത്. കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ ആയ മഹേഷിന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സജീറിനെ വെടിവെച്ചതിനുശേഷം മഹേഷ് കീടനാശിനി കഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്കരയിലെ തോട്ടത്തിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. സജീറിനെ വെടിവെച്ച ശേഷം മഹേഷ് മറ്റൊരു സുഹൃത്തായ സാദിക്കിനെ ഇക്കാര്യം വിളിച്ചറിയിച്ചു. ഇതിനു ശേഷം താൻ ആത്മഹത്യ ചെയ്യാനായി വിഷം കഴിച്ചതായും പറഞ്ഞിരുന്നു.
വിഷം കഴിച്ച് അവശനിലയിലായ മഹേഷിനെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. തോക്ക് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.