കോഴിക്കോട്: കൃഷി വകുപ്പ് സംഭരിക്കുന്ന വിത്തു നാളീകേരത്തിന് 70 രൂപ വില നല്കാന് മന്ത്രി സഭ തീരുമാനിച്ചതായി ഇകെ വിജയന് എംഎല്‍എ അറിയിച്ചു. നടപ്പു വര്‍ഷത്തെ സംഭരണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കു ശേഷമാണ് വിത്തു തേങ്ങയക്ക് കര്‍ഷകര്‍ അവശ്യപ്പെട്ട വില ലഭിക്കുന്നത്. ഇത് ഇവര്‍ക്ക് വലിയ ആശ്വാസമായി. 40 രുപ തോതിലാണ് നടപ്പു വര്‍ഷം കര്ഷകര്്ക്ക് ലഭിച്ചത്. ഈ ഇനത്തിലുള്ള 30 രൂപ കുടിശിക ബന്ധപ്പെട്ട വിത്തു നാളീകേരം നല്കിയ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തും.
വിത്തു തേങ്ങാ വില നിര്‍ണയയോഗം കഴിഞ്ഞ വര്‍ഷം ഡിസമ്പര്‍ 22ന്നാണ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ തൊട്ടില്‍പ്പാലത്ത് നടന്നത്. നാളീകേരത്തിന്ന് റെക്കോര്‍ഡ് വിലയായിരുന്നു ഈ സമയത്ത്. അതനുസരിച്ച് സംഭരണ വില 70 രൂപ ലഭിക്കണമെന്നായിരുന്ന കര്‍ഷകരുടെ കൂട്ടായ ആവശ്യം. സംസ്ഥാനത്ത് കാലമേറെയായി ഏറ്റവും കൂടുതല്‍ വിത്തു തേങ്ങ സംഭരണം നടക്കുന്നത് കുറ്റ്യാടി മേഖലയിലെ കാവിലുമ്പാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കായക്കൊടി എന്നീ പഞ്ചായത്തുകളില്‍ നിന്നാണ്.
തൊട്ടില്‍പ്പാലത്ത് അര നൂറ്റാണ്ടു മുമ്പ് കൃഷി വകുപ്പ് സംഭരണ കേന്ദ്രവും തുടങ്ങിയിരുന്നു. ലക്ഷക്കണക്കിന്ന് വിത്തു നാളികേരമാണ് കഴിഞ്ഞ കാലങ്ങളില്‍ ഈ കേന്ദ്രം വഴി കൃഷി വകുപ്പ് സംഭരിച്ചത്. ഇത്തരത്തില്‍ സംഭരിക്കുന്ന നാളീകേരം കൃഷി വകുപ്പിന്റെ വിവിധ ഫാമുകളിലെത്തിച്ച് മുളപ്പിച്ച് തൈകളാക്കി കൃഷി വകുപ്പ നേരിട്ട് വിപണനം ചെയ്യുന്ന രീതിയാണ് തുടരുന്നത്. നടപ്പു വര്‍ഷം മുന്നര ലക്ഷം വിത്തു തേങ്ങയാണ് തൊട്ടില്‍പ്പാലം കേന്ദ്രം വഴി സംഭരിച്ചത്.