കല്ലമ്പലം: തട്ടുകട നടത്തി വരികയായിരുന്ന മണിക്കുട്ടന്റെയും കുടുംബത്തിന്റെയും മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നിന്നും നാട് ഇനിയും മോചിതരായിട്ടില്ല. പഴയ വീടു വാങ്ങി പുതുക്കിപ്പണിത് കഴിഞ്ഞ വെള്ളിയാഴ്ച പാലു കാച്ചിയ വീട്ടില്‍ മണികുട്ടനും കുടുംബവും താമസിച്ചത് ഒരു ദിവസം മാത്രമായിരുന്നു. അതേമണ്ണില്‍ അന്തുയുറങ്ങാനായിരുന്നു വിധി.
പുതിയ വീട്ടിലേക്ക് മാറാന്‍ തയാറെടുക്കുന്നതിന് ഇടയിലാണ് കൂട്ട മരണം. ഇപ്പോള്‍ താമസിക്കുന്ന കുടുംബ വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ മാറി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണികുട്ടന് പഴയ ഓടിട്ട വീട് വാങ്ങിയിരുന്നു. അത് അടുത്തകാലത്ത് പുതുക്കി പണിതു.
also read: കാലവര്‍ഷം കനക്കുന്നു, അതിശക്തമായ മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
കഴിഞ്ഞ വെള്ളിയാഴ്ച പാലുകാച്ചല്‍ ചടങ്ങ് നടത്തുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം മാത്രം താമസിച്ച ശേഷം ഇവര്‍ കുടുംബ വീട്ടിലേക്ക് മടങ്ങി. സാവധാനം പുതിയ വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നതായി അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കഴിഞ്ഞ് വൈകിട്ട് ആറു മണിയോടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തിരിച്ചു. ചാത്തന്‍പാറ ജംക്ഷനില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷം ഏഴു മണിയോടെ പുതിയ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.
ആറ്റിങ്ങല്‍-കല്ലമ്പലം ദേശീയപാതയിലെ യാത്രികര്‍ക്ക് പരിചിതമാണ് മണിക്കുട്ടന്റെ തട്ടുകടയിലെ രുചി. രണ്ടു മണി മുതല്‍ ചായ, ചെറുകടി എന്നിവയ്ക്ക് നല്ല തിരക്ക് . തുടര്‍ന്ന് അര്‍ധ രാത്രി വരെ കച്ചവടം. ബീഫ് കറിയും പൊറോട്ടയും പുട്ടും കഴിക്കാന്‍ ദൂരെ നിന്നു പോലും ആള്ക്കാര് എത്താറുണ്ട്.
also read: കാലവര്‍ഷം കനക്കുന്നു, അതിശക്തമായ മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
ഇതിനിടെയാണ് ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയും കട അടച്ചിടലും. 30ന് 5000 രൂപ പിഴ അടച്ചു. ഇന്നലെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇരിക്കെ ആണ് മരണം. കടബാധ്യതയാണ് മരണകാരണമെന്നാണ് നിഗമനം.