തൃശൂർ: പേ വിഷബാധയേറ്റ് തൃശൂരിലും മരണം റിപ്പോർട്ട് ചെയ്തു. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 60 വയസായിരുന്നു. അതേസമയം, ഉണ്ണികൃഷ്ണൻ വാക്സീൻ എടുത്തിരുന്നില്ലെന്നാണ് വിവരം.
പുഴയില്‍ ജലനിരപ്പുയര്‍ന്നു, മരങ്ങള്‍ കടപുഴകി വീണു, കനത്ത മഴ തുടരുന്നു
മൂന്ന് മാസം മുൻപാണ് ഉണ്ണികൃഷ്ണന് നായക്കുട്ടിയുടെ കടിയേറ്റത്. നായ പിന്നീട് ചാവുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ ഉണ്ണികൃഷ്ണനെ ആദ്യം ഇരിങ്ങാലക്കുട ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 4.50 ഓടെ മരണം സംഭവിക്കുകയായിരുന്നു. നേരത്തെ പേ വിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ചിരുന്നു. അയൽവാസിയുടെ നായ കടിച്ചതിനെ തുടർന്ന് 19കാരിയായ ശ്രീലക്ഷ്മിയാണ് പേ വിഷബാധയേറ്റ് മരിച്ചത്. അതേസമയം, ശ്രീലക്ഷ്മി ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരമുള്ള വാക്സിനും സ്വീകരിച്ചിരുന്നു. എന്നിട്ടും മരണത്തിന് കീഴടങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കുന്നു.