തിരുവനന്തപുരം: ടാങ്കറിലേക്ക് കാര്‍ ഇടിച്ചു കയറ്റി മകനെയും കൊണ്ട് പിതാവ് ജീവനൊടുക്കിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പ്രക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരണപ്പെട്ടത്. മരിക്കുന്നതിന് മുമ്പ് പ്രകാശ് ഭാര്യയ്ക്കും സുഹൃത്തിനുമെതിരെ പരാതി നല്‍കിയിരുന്നു.
തന്റെ ഭാര്യ ശിവകലയും അവരുടെ വിളപ്പില്‍ശാല സ്വദേശിയായ സുഹൃത്തും കബളിപ്പിക്കുന്നതായി കാട്ടി രണ്ടു ദിവസം മുന്‍പാണ് പ്രകാശ് വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്കയത്. ബഹ്റിനിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്കി. വിളപ്പില്‍ശാല സ്വദേശി അനീഷ്, അമ്മ പ്രസന്ന, മലപ്പുറം സ്വദേശി ഉണ്ണി, മലപ്പുറം സ്വദേശി മുനീര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷമാണ് പ്രകാശിനെ വിവാഹം ചെയ്തത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പ് മറികടന്ന് താന്‍ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമാണെന്ന് പ്രകാശ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
അതു താന്‍ തന്നെ അനുഭവിച്ചു തീര്‍ക്കണം. തന്നെയും മക്കളെയും മരണത്തിലേക്കു തള്ളിവിട്ട ഭാര്യ ശിവകലയ്ക്കും കാമുകന് അനീഷിനും അയാളുടെ സുഹൃത്തുക്കള്‍ക്കും പരമാവധി ശിക്ഷ വാങ്ങികൊടുക്കാന്‍ നടപടിയുണ്ടാകണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഭാര്യ ശിവകല ബഹ്റൈനില്‍ ഡാന്‍സ് സ്കൂള്‍ നടത്താനായി ജനുവരിയില്‍ പോയതായി 20ന് പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു. പ്രകാശും ഒപ്പമുണ്ടായിരുന്നു. പിന്നീട് 11 ദിവസത്തിനുശേഷം പ്രകാശ് നാട്ടിലേക്കു മടങ്ങി. അതിനുശേഷം അനീഷ് എന്ന യുവാവ് ബഹ്റൈനില്‍ എത്തി പ്രശ്നങ്ങളുണ്ടാക്കിയതിനാല്‍ ഭാര്യയ്ക്കു ജോലി നഷ്ടമായി.
അനീഷിന്റെ അമ്മ പ്രസന്ന താമസിക്കുന്ന വീട്ടില്‍ വന്നു പല കുടുംബ പ്രശ്നങ്ങളും ഉണ്ടാക്കി. പ്രസന്ന ജോലി ചെയ്തിരുന്ന സ്കൂളിലെ ഹെല്‍പ്പറായിരുന്നു ഭാര്യ. അങ്ങനെയാണ് അവര്‍ പരിചയപ്പെട്ടതെന്നു പരാതിയില്‍ പറയുന്നു. സ്കൂളില്‍ പ്രശ്നം ഉണ്ടാക്കിയതിനു പ്രസന്നയെ പിരിച്ചു വിട്ടു. പ്രസന്നയാണ് മകന് അനീഷിനു തന്റെ ഭാര്യയെ പരിചയപ്പെടുത്തുന്നത്. അനീഷ് വിവാഹമോചനത്തിന് അപേക്ഷ കൊടുത്തിരിക്കുകയാണ്.
പ്രസന്നയുടേയും മകന്റെയും ചില മോശം പ്രവൃത്തികള്‍ കാരണം ഇരു കുടുംബങ്ങളും പിണക്കത്തിലായി. ഉണ്ണി തന്റെ ഭാര്യയുടെ സുഹൃത്താണ്. മുനീര്‍ ഡാന്‍സ് സ്കൂളിന്റെ ഉടമസ്ഥനാണ്. സ്കൂള്‍ തുടങ്ങാന്‍ 5 ലക്ഷംരൂപ വേണമെന്ന് മുനീര്‍ ആവശ്യപ്പെട്ടു. ഭാര്യയെ പ്രലോഭിപ്പിക്കാനായി 5 ലക്ഷം രൂപ അനീഷ് നല്കി. ഭാര്യ ശിവകലയും അനീഷും തങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്തു ദമ്പതികളാണെന്ന് പലയിടങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു.