കുറ്റ്യാടി: ചില്ലറ നല്‍കുന്നതിന് പകരം സ്വകാര്യ ബസില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാരന് നല്‍കിയത് സ്വര്‍ണ നാണയം. കോഴിക്കോട് കരിങ്ങാട് സ്വദേശിക്കാണ് അമളി പറ്റിയത്. കളുടെ കോളേജ് ഫീസടയ്ക്കാന്‍ വേണ്ടി സ്വര്‍ണനാണയം വില്ക്കാന് പോയപ്പോഴാണ് സംഭവം.
സംഭവത്തില്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റ്യാടിയില്‍ നിന്ന് തൊട്ടില് പാലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചു. പോക്കറ്റില്‍ നിന്നെടുത്ത് നല്‍കുകയും ചെയ്തു. വീട്ടിലെത്തി പോക്കറ്റ് പരിശോധിച്ചപ്പോഴാണ് അക്കിടി പറ്റിയ കാര്യം തിരിച്ചറിയുന്നത്.
also read: ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണം; മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു, നാലു പേർക്ക് ഗുരുതര പരിക്ക്
യാത്ര ചെയ്ത കെഎസിആര്‍ ബസിന്റെ കണ്ടക്ടറുടെ മൊബൈല്‍ നമ്പര്‍ ഉടന്‍ തന്നെ സംഘടിപ്പിച്ച് വിളിച്ചെങ്കിലും രക്ഷയുണ്ടായില്ല. താന്‍ ശ്രദ്ധിച്ചില്ലെന്നാണ് കണ്ടക്ടറുടെ മറുപടി. ചില്ലറയെന്ന് കരുതി യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കൊടുത്തിരിക്കാമെന്നും കണ്ടക്ടര്‍ പറയുന്നു.
പ്രവാസിയായിരുന്ന കാലത്ത് മലബാര്‍ ഗോള്‍ഡില്‍ നിന്ന് വാങ്ങിയ സ്വര്‍ണ നാണയം അത്യാവശ്യ സമയത്ത് എടുക്കാന്‍ കാത്തുവെച്ചിരിക്കുകയായിരുന്നു. മകളുടെ കോളേജ് ഫീസടയ്ക്കാന്‍ വേണ്ടിയാണ് പ്രവാസിയായിരുന്ന കരിങ്കാട് സ്വദേശി സ്വര്‍ണ നാണയം വില്ക്കാന് തീരുമാനിച്ചത്.
സുഹൃത്ത് പണം കടം നല്‍കിയതോടെ വില്‍ക്കാനുള്ള തീരുമാനം മാറ്റിവെച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. അശ്രദ്ധക്കൊപ്പം സ്വര്‍ണനാണയവും അഞ്ച് രൂപതുട്ടും തമ്മില്‍ നിറത്തിലും രൂപത്തിലുമുള്ള സാമ്യമാണ് അബദ്ധം പറ്റാന്‍ കാരണമായത്. വാര്‍ത്ത കണ്ട് ആരെങ്കിലും സ്വര്‍ണനാണയം തിരിച്ചേല്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.