മലപ്പുറം: മുസ്ലിം മുഖപത്രമായ ചന്ദ്രികയുടെ ആഴ്ചപതിപ്പ് നിർത്തുന്നുവെന്ന വാർത്തയോട് രൂക്ഷമായി പ്രതികരിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെടി ജലീൽ.
ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗൾഫ് ചന്ദ്രികയും നിർത്തേണ്ടി വന്നെങ്കിൽ പത്തു വർഷം ഭരണമില്ലാതെ പോയാൽ ലീഗിന്റെ പ്രവർത്തനം തന്നെ നിർത്തേണ്ടി വരുമോ? എന്നും കെടി ജലീൽ ചോദിക്കുന്നു.
എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ ശ്രമിച്ച സമയവും ഊർജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കിൽ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബർ വീരൻമാർ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുനസ്ഥാപിക്കാൻ ആവുന്നത് ചെയ്യുകയെന്നും കെടി ജലീൽ ഉപദേശിക്കുന്നു.
‘എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങൾക്കൊരു ചുക്കും ചെയ്യാൻ കഴിയില്ല.’- എന്നും അദ്ദേഹം പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.