കണ്ണൂര്‍: ഭക്ഷണ സാധനങ്ങള്‍ ശുചിമുറിയില്‍ സൂക്ഷിച്ച ഹോട്ടലിനെതിരെ നടപടി. കണ്ണൂരിലാണ് സംഭവം. പിലാത്തറ കെ.എസ്.ടി.പി. റോഡിലുള്ള കെ.സി. റസ്റ്റോറന്റിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. ഹോട്ടലിന്റെ ശുചിമുറിയില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചിരിക്കുന്നത് ഫോണില്‍ പകര്‍ത്തിയ ഡോക്ടര്‍ക്ക് നേരേ അക്രമം നടന്നതായി പരാതി ഉയര്‍ന്നിരുന്നു.
ഒരാഴ്ച കാലത്തേക്ക് ഹോട്ടല്‍ അടച്ചിടാനാണ് അറിയിച്ചിരിക്കുന്നത്. കാസര്‍കോഡ് ബന്തടുക്ക പി എച്ച് എസ് സിയിലെ ഡോക്ടര്‍ സുബ്ബറായക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഹോട്ടലുടമ ചുമടുതാങ്ങി കെ.സി. ഹൗസിലെ മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന് ടി. ദാസന് (70), എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
also read: ‘മൈ ഫേവറിറ്റ് സപ്ലൈകോ ശബരി’; സപ്ലൈകോയിലെ വനിതാ ജീവനക്കാർക്കായി ആകർഷകമായ സമ്മാനങ്ങളുമായി മത്സരം
ഭക്ഷ്യവകുപ്പിന്റെ പരിശോധനയില്‍ പഴകിയ പാല്, ഈത്തപ്പഴം, കടല എന്നിവ ഹോട്ടലില്‍ കണ്ടെടുത്തു. സ്ഥാപനത്തിന്റെ ലൈസന്‍സ് ഹാജരാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെയും ഈ ഹോട്ടലിനെതിരെ പരാതി ഉയര്‍ന്നിരുന്നതായി ചെറുതാഴം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ മുമ്പും പരിശോധന നടത്തിയിരുന്നു എന്നും ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീധരന് അറിയിച്ചു.