കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് അടര്‍ന്ന് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരണത്തിനു കീഴടങ്ങി. മലപ്പുറം നിലമ്പൂര്‍ സ്വദേശി അഭിനവ് ആണ് മരണപ്പെട്ടത്. 20 വയസായിരുന്നു.
കളിക്കുന്നതിനിടെ കാല്‍വഴുതി വീണു ; കിണറ്റില്‍ കിടന്നത് 20മിനിറ്റോളം! അഞ്ചു വയസ്സുകാരന് മരിച്ചു
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വയനാട്ടിലേക്ക് വിനോദ യാത്രക്ക് പുറപ്പെട്ട ആറംഗ സംഘത്തിലെ ഒരു ബെക്കിന് മുകളിലേക്കാണ് വലിയ പാറ ഉരുണ്ട് വന്ന് പതിച്ചത്. ഇടിയുടെ ആഘാതത്തില്‍ കൈവരി തകര്‍ത്ത് ബൈക്കും യുവാക്കളും താഴെക്ക് പതിച്ചു.
ചുരം ആറാം വളവിന് മുകളില്‍ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. വനപ്രദേശത്തുനിന്നുള്ള വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് ഒടുവിൽ നിന്നത്.
വനത്തില്‍ പൊട്ടിവീണ മരം പതിച്ചതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ട് വന്നതാണെന്നാണ് പ്രഥമിക നിഗമനം. അപകടത്തിൽപ്പെട്ടവരെ ഈങ്ങാപ്പുഴയിലെ ആശുപത്രിയിൽ പ്രാഥമിക ചികില്‍സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ അഭിനവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.