പിതാവ് മരിച്ചപ്പോൾ കർമ്മം നടത്താൻ അനുവദിക്കാതെ യുവാവിന് ക്ഷേത്ര കമ്മിറ്റി ഭ്രഷ്ട് കൽപ്പിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷിനെയാണ് കമ്മിറ്റി തടഞ്ഞത്. സമുദായ മാനദണ്ഡം ലംഘിച്ച് ഒരേ ഇല്ലത്ത് നിന്ന് വിവാഹം കഴിച്ചതാണ്, ഭ്രഷ്ട് കൽപ്പിക്കാൻ ഇടയാക്കിയത്. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ബാലൻ കൂട്ടായിക്കാരൻ തിങ്കളാഴ്ചയാണ് മരിച്ചത്.
യുവനടന് ധ്രുവന് വിവാഹിതനായി, വീഡിയോ വൈറല്‍
എന്നാൽ മരണാനന്തര കർമ്മം നടത്തേണ്ട ഏക മകൻ പ്രിയേഷിനെ അതിന് അനുവദിച്ചില്ലെന്നാണ് പരാതി. അജാനൂർ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്മാരും കമ്മിറ്റിയുമാണ് പ്രിയേഷിന് വിലക്ക് ഏർപ്പെടുത്തിയത്. പ്രിയേഷ് പിതാവിൻറെ മൃതദേഹം കാണുന്നത് തടയാനും ശ്രമമുണ്ടായതായി യുവാവ് പരാതിപ്പെടുന്നു.
പ്രിയേഷിന് സാധിക്കാതെ വന്നതോടെ ബാലൻറെ സഹോദര പുത്രൻ അജീഷാണ് കർമ്മങ്ങൾ ചെയ്തത്. എന്നാൽ പൂർവികന്മാരുടെ ചര്യയാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് സ്ഥാനികന്മാർ വിശദീകരിക്കുന്നത്. സംഭവത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുകയാണ് പ്രിയേഷ്.
ഭ്രഷ്ട്, വിവാഹം