തിരുവനന്തപുരം: ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മേള മാറ്റിവെച്ചത്. ഫെബ്രുവരി നാല് മുതലാണ് മേള നടത്താനിരുന്നത്. പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിരുന്നു.
എന്നാൽ അത് കോവിഡ് രൂക്ഷമായതിനാൽ അത് പ്രായോഗികമല്ല. തിരുവന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വർഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തുമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു.