തൃശ്ശൂർ: സഹോദരിയുടെ വിവാഹം നടത്താൻ ബാങ്കുകളിൽ നിന്നും വായ്പ ലഭിക്കില്ലെന്ന് അറിയിപ്പ് വന്നതോടെ മനംനൊന്ത് തൃശ്ശൂരിൽ യുവാവ് ജീവനൊടുക്കി. ചെമ്പൂക്കാവ് കുണ്ടുവാറ സ്വദേശി പിവി വിപിൻ (26) ആണ് തൂങ്ങി മരിച്ചത്.
സ്വർണമെടുക്കാനായി പോയ അമ്മയും സഹോദരിയും ജ്വല്ലറിയിൽ പോയ സമയത്തായിരുന്നു സംഭവം. വിപിനെ വിളിച്ചിട്ട് കിട്ടാതായതോടെ വീട്ടിലേക്ക് മടങ്ങിയ അമ്മയും സഹോദരിയുമാണ് മരിച്ചനിലയിൽ യുവാവിനെ കണ്ടെത്തിയത്.
നേരത്തെ സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായിരുന്നു വിപിൻ. കോവിഡ് കാലത്തിന് ശേഷം ആ ജോലി നഷ്ടമായിരുന്നു. നിലവിൽ ജോലിയില്ല. മൂന്ന് സെന്റ് സ്ഥലം മാത്രമുള്ളൂവെന്നതിനാൽ വായ്പ നൽകാനാകില്ലെന്ന് നേരത്തെ ഒരു ബാങ്ക് അറിയിച്ചിരുന്നു. പിന്നാലെ സമീപിച്ച സ്വകാര്യ ധനകാര്യ സ്ഥാപനം വായ്പ നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വായ്പ അപേക്ഷ തള്ളിയിരുന്നു.
സഹോദരിയുടെ വിവാഹം സാമ്പത്തിക പ്രതിസനഅധി കാരണം നീട്ടിവെച്ചതായിരുന്നു. വിപിന്റെ അച്ഛൻ അഞ്ചു വർഷം മുമ്പ് മരിച്ചിരുന്നു.