തിരുവനന്തപുരം: വീണ്ടു സംസ്ഥാന തലസ്ഥാനത്തെ വിറപ്പിച്ച് ഗുണ്ടാ ആക്രമണം. കഴക്കൂട്ടം ഉള്ളൂർകോണത്ത് കഞ്ചാവ് കച്ചവടത്തെ കുറിച്ച് പോലീസിന് വിവരം നൽകിയ അയൽവാസികളുടെ വീടും കാറും കഞ്ചാവ് കേസിലെ പ്രതി ഹാഷിം തല്ലിതർക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് നിരവധിക്കേസിലെ പ്രതിയായ കഞ്ചാവ് ഹാഷിം സമീപത്തെ വീടുകളിൽ അതിക്രമം നടത്തിയത്. ഹാഷിമിന്റെ ഗുണ്ടാ പ്രവർത്തനങ്ങളെ കുറിച്ച് നാട്ടുകാർ പോലീസിനെ അറിയിച്ചുവെന്നാരോപിച്ചാണ് അയൽവാസിയായ റംലാബീവിയുടെ വീട്ടിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി. മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് കഞ്ചാവ് കേസിലെ പ്രതിയായ ഹാഷിം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരികെ പോയ ആക്രമ സംഘം അർദ്ധരാത്രിയോടെ തിരികെയെത്തി. റംലാബീവിയുടെ വീട് ഉൾപ്പെടെ മൂന്ന് വീട് അടിച്ചു തർത്തു. മൂന്ന് ഇരുചക്രവാഹനങ്ങളും ഒരു കാറും തർത്തിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു.
പോലീസിൽ പരാതി നൽകിയതിന് പിന്നാലെയും ഹാഷിം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ പറയുന്നു. മുഖ്യപ്രതി ഹാഷിമിന് വേണ്ടി അന്വേഷണം തുടരുകയാണെന്ന് കഴക്കൂട്ടം പോലീസ് പറയുന്നു. കഴക്കൂട്ടം, തുമ്പ പോലീസ് സ്റ്റേഷനുകളിൽ ഹാഷിമിനെതിരെ കേസുണ്ട്.