ബാലരാമപുരം: ബാലരാമപുരത്ത് പാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നത് വർധിച്ചതിനെ തുടർന്ന് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ദേശീയപാതയിൽ കല്ലമ്പലത്തിനു സമീപമാണ് റോഡിന് വശത്ത് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങളും അഴുകിയ പഴവർഗങ്ങളുമാണ്. പാതയോരത്ത് കാടുപിടിച്ചയിടങ്ങളിലാണ് കൂടുതലായി മാലിന്യമിടുന്നത്.
കാടുപിടിച്ചുകിടക്കുന്ന പ്രദേശം വെട്ടിത്തെളിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും കാര്യമായൊന്നും നടന്നില്ല. മാലിന്യനിക്ഷേപം നടക്കുന്ന സ്ഥലങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യവും വർധിക്കുന്നത്.
അറവുശാലകളിൽനിന്നുള്ള മാലിന്യങ്ങളും ചാക്കുകളിൽ കെട്ടി പലയിടത്തായിടുന്നുണ്ടെന്നാണ് ഉയരുന്ന പരാതി.