കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസില്‍ അധ്യാപകന് അറസ്റ്റിലായി. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍നിന്ന് അറസ്റ്റിലായത്.
കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവില്‍ പോയ ഉസ്മാനെ, ഫോണ്‍ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തില്‍നിന്ന് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യപ്രേരണ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി.
സെപ്റ്റംബർ എട്ടാം തീയതിയാണ് കാസര്‍കോട് മേല്‍പ്പറമ്പില്‍ വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിനിയുടെ ആത്മഹത്യാകുറിപ്പുകളൊന്നും കിട്ടാത്തതിനെ തുടർന്ന് ഫോൺ പരിശോധിക്കുകയും അധ്യാപകൻ അയച്ച അശ്ലീല ചുവയുള്ള ശബ്ദ സന്ദേശങ്ങൾ ഉൾപ്പെടെ കണ്ടെത്തുകയും ചെയ്തു. കേസിൽ പ്രതിചേർത്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയി. തുടർന്നാണ് ഫോൺ ട്രാക്ക് ചെയ്ത് മുംബൈയിൽനിന്ന് പിടികൂടിയത്.