കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതോടെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ മേഖലയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിച്ചു. ഗവ.ഗസ്റ്റ് ഹൗസിൽ നിപ കൺട്രോൾ റൂം തുറന്നു.പ്രദേശത്തെ വവ്വാലുകളുടെയും ദേശാടനപക്ഷികളുടെയും സാന്നിധ്യമുള്ള മേഖലകളിൽ പരിശോധന നടത്തും.
നിലവിൽ കുട്ടിയെ ചികിത്സിച്ച ആരോഗ്യപ്രവർത്തകരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ നടപടി എടുത്തിട്ടുണ്ട്. അഞ്ചു ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമടക്കം 17 പേരുടെ സമ്പർക്ക പട്ടികയാണ് തയാറാക്കിയത്. പ്രദേശത്ത് കോവിഡ് ബാധ രൂക്ഷമായതിനാൽ കണ്ടെയ്ൻമെന്റ് സോണിലായിരുന്നു. ഇതുമൂലം രോഗം പടരാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം.
കുട്ടിയുടെ പിതാവിന്റെ സഹോദരന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ളത് 158 പേരാണ്. ഇവരിൽ 20 പേർക്കാണ് അടുത്ത സമ്പർക്കമുള്ളത്. ഇതിൽ രണ്ട് പേർക്കാണ് രോഗലക്ഷമുള്ളതെന്നാണ് സൂചന.