മാറനല്ലൂർ: തിരുവനന്തപുരം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയടക്കം പത്തു പേർ സിപിഎമ്മിലേക്ക്. കോൺഗ്രസ് വിട്ടെത്തിയവർക്ക് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റഎ നേതൃത്വത്തിൽ സ്വീകരണം നൽകി. ഡിസിസി ജനറൽ സെക്രട്ടറി എം മഹേന്ദ്രൻ, ഡിസിസി അംഗം അഴകൻ തങ്കപ്പനും ഉൾപ്പെടെ പത്തോളം പേരാണ് പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കു മുമ്പ് സിപിഎം ഊരൂട്ടമ്പലം ലോക്കൽ കമ്മറ്റിയിൽനിന്ന് 40 പ്രവർത്തകർ സിപിഐയിൽ ചേർന്നിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ ചേർന്ന ജില്ലാ ജനറൽ സെക്രട്ടറി കാട്ടക്കട മണ്ഡലത്തിൽ മത്സരിച്ച മലയിൻകീഴ് വേണുഗോപാലിനെതിരെ പ്രവർത്തിക്കുന്നെന്ന് മാറനല്ലൂരിൽ പോസ്റ്ററുകൾ പ്രചരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. തുടർച്ചയായി പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടവരാണ് ഇപ്പോൾ സിപിഎമ്മിലേക്ക് പോയതെന്ന് കോൺഗ്രസ് ഊരൂട്ടമ്പലം മണ്ഡലം പ്രസിഡന്റ് ഊരൂട്ടമ്പലം ശ്രീകുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ പാർട്ടി ക്വാറങ്ങൾ ചർച്ച ചെയ്തല്ല സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്നും കോൺഗ്രസിന്റെ പാരമ്പര്യ ശൈലിയിൽനിന്നു വ്യതിചലിച്ചാണ് വർത്തമാനഘട്ടത്തിലെ കോൺഗ്രസിന്റെ സംഘടനാസംവിധാനമെന്നും മുൻസെക്രട്ടറി എം മഹേന്ദ്രൻ തിരിച്ചടിച്ചു.