കോഴിക്കോട്: പ്രകൃതി ദുരന്തത്തിലും വര്‍ഗീയത കൂട്ടികലര്‍ത്തി സംഘപരിവാര്‍ പ്രചാരണം. മഴക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ ഒറ്റകെട്ടായി ഒരു വിഭാഗം രാപകല്‍ ഇല്ലാതെ കഷ്ടപ്പെടുമ്പോഴാണ് മറുവശത്ത് മനസലിവില്ലാത്ത വര്‍ഗീയ, രാഷ്ട്രീയ പ്രചാരണം ആര്‍എസ്എസ് നടത്തുന്നത്. മതസ്പര്‍ദ്ധ വളര്‍ത്താനും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനെതിരെയാണ് വിദ്വേഷ പ്രചരണത്തിനു പിന്നിലെ നിഗൂഡ ലക്ഷ്യം.
കേരളത്തിലെ പ്രളയം ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും അയ്യപ്പദേവനോട് ചെയ്തതിനുള്ള ശിക്ഷയാണിതെന്നുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശങ്കരന് നായര്‍ നടത്തുന്ന പ്രചരണം. ‘ സത്യം പറയുന്നതില്‍ ഖേദം തോന്നരുത്. കൂടിയാലോചനകള്‍ അത്യാവശ്യമാണ്. കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചിരിക്കുന്ന ക്രിസ്ത്യന്‍, മുസ്ലിം ഭൂരിപക്ഷ മേഖലകളിലാണ്. ആലപ്പുഴയിലെ കുട്ടനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ഏറണാകുളം, തൃശൂര്‍, വയനാട് എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷവും.
മലപ്പുറം കോഴിക്കോട് ജില്ലകള്‍ മുസ്ലീം ഭൂരിപക്ഷ മേഖലയാണ്. പാലക്കാട് കമ്മ്യൂണിസ്റ്റുകള്‍ ധാരാളമുള്ള ഇടമാണ്. പ്രകൃതിയ്ക്കും ജീവജാലങ്ങള്‍ക്കും ഏറ്റവുമധികം ദോഷം വരുത്തി സംഘങ്ങളാണ് ഇവര്‍. ഇതേ സംഘം തന്നെയാണ് അയ്യപ്പനെതിരെ കളിക്കുന്നത്. കേരളത്തിലെ പൊട്ടന്മാര് ഇത്തരം ദുരന്തങ്ങള്‍ അര്‍ഹിക്കുന്നവരാണ് അല്ലേ?’ ശങ്കരന് നായര്‍ കുറിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു രൂപപോലും സംഭാവന ചെയ്യരുതെന്നാണ് ധനഞ്ജയ് ഉപാധ്യായ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആവശ്യപ്പെടുന്നത്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ബംഗളുരുവില്‍ നിന്നുള്ള ഫാക്വല്ട്ടിയെന്നാണ് അദ്ദേഹം ട്വിറ്ററില്‍ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിനൊപ്പമാണ് ധനഞ്ജയ് ഇത്തരമൊരു വിദ്വേഷ പ്രചരണം നടത്തുന്നത്. കേരളം പാകിസ്താന് ദുരിതാശ്വാസം നല്കിയല്ലോ എന്നിട്ടിപ്പോള്‍ എന്തു കിട്ടിയെന്നാണ് ഹൈന്ദവകേരളം എന്ന പേജിലൂടെ നടക്കുന്ന പ്രചരണം. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.