നീണ്ടവര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അഭയയ്ക്ക് നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് സഹോദരന് ബിജു. വിധി വരുന്നതിന്റെ തലേന്നു രാത്രി തോന്നിയിരുന്നു,ഞങ്ങളുടെ കൊച്ചിനു നീതി കിട്ടില്ലെന്ന് കാരണം ഞങ്ങള്‍ക്കൊക്കെ അത്രയ്ക്കു പ്രതീക്ഷയറ്റിരുന്നുവെന്ന് ബിജു പറയുന്നു.
എത്രയോ കാലം മുന്‍േപ തന്നെ കുറ്റക്കാരെന്നു ബോധ്യപ്പെട്ടവരാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. അഭയയുടെ ആത്മാവിന് ഇനിയെങ്കിലും ശാന്തി ലഭിക്കുമായിരിക്കും…” സിസ്റ്റര്‍ അഭയയുടെ സഹോദരന് ബിജുവിന്റെ വാക്കുകളില്‍ ഒരു ആയുഷ്കാലത്തിന്റെ കാത്തിരിപ്പു സഫലമായതിന്റെ സന്തോഷം തെളിഞ്ഞുകാണാം.
28 വര്‍ഷങ്ങളോളം സഹോദരിക്ക് നീതിക്കായുള്ള കാത്തിരിപ്പിലാണ് ബിജു. ബിജുവിന്റെ ഭാര്യ നോബിക്കും മക്കളായ എഡ്വിനും എല്വിനും എല്‍ജിനും ആ കാത്തിരിപ്പിന്റെ ചൂടും ചൂരുമറിയാം. എങ്കിലും ഒരു വേദന ബാക്കിയുണ്ട്. അപ്പന് തോമസും അമ്മ ലീലാമ്മയും വിധി കേള്‍ക്കാന്‍ ഇല്ലാതെ പോയല്ലോ എന്നത്.
മകളുടെ വിയോഗം ഏല്‍പ്പിച്ച വേദനയില്‍ ആയുസ്സു നീറിയൊടുങ്ങിയാണ് അച്ഛനും അമ്മയും മരിച്ചത്. അഭയയുടെ മരണം അത്രത്തോളം ആ കുടുംബത്തെ തളര്‍ത്തിയിരുന്നു. ’21 വയസ്സാണ് അന്നെനിക്ക്. എന്തു ചെയ്യണം എന്നറിയില്ല. കൊച്ചിനെ ആരോ കൊലപ്പെടുത്തിയതാണെന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിച്ചു – ബിജു പറയുന്നു.
കര്‍ത്താവിന്റെ മണവാട്ടിയായി സ്വയം സമര്‍പ്പിച്ച അഭയയ്ക്ക് ജീവനൊടുക്കാന്‍ ആകുമായിരുന്നില്ല. ചില പത്രങ്ങള്‍ അഭയയുടെ മരണം കൊലപാതകമാണെന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. പക്ഷേ, മരണം ആത്മഹത്യയാക്കാന്‍ ആര്‍ക്കൊക്കെയോ തിടുക്കമായിരുന്നു.
ഒരു ദിവസം കൈമള്‍ എന്നു പേരുള്ള പൊലീസുകാരന് വീട്ടിലെത്തി. അഭയയ്ക്ക് പ്രണയം ഉണ്ടായിരുന്നോ എന്നന്വേഷിക്കാനാണ് അയാള്‍ വന്നത്. തിരിച്ചു പോകും മുന്‍പ് എന്നെ അടുത്തു വിളിച്ച് ഉപദേശിച്ചു, ‘കുഞ്ഞേ, ഇതിനു പിന്നാലെ നടക്കേണ്ട. കേസ് ഒരിക്കലും തെളിയില്ല.’ എന്ന്- ബിജു പറയുന്നു.
ആയിടയ്ക്കാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ വീട്ടിലെത്തുന്നത്. സിസ്റ്റര്‍ അഭയയുടെ മരണത്തിലെ ദുരൂഹത മാറ്റണം എന്നാവശ്യപ്പെട്ട് കുറച്ചുപേര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങളൊന്നിച്ചായി നീതി തേടിയുള്ള പോരാട്ടം.
എന്റെ കയ്യിലും ജോമോന്റെ കയ്യിലും പണം ഇല്ല. വണ്ടിക്കൂലിക്കു കഷ്ടിച്ച് പണം ഒപ്പിച്ചാണു രാവിലെ കോട്ടയത്തേക്കുള്ള ബസ് പിടിക്കുന്നത്. പൊലീസ് സ്റ്റേഷനിലും കലക്ടറേറ്റിലുമൊക്കെയായി നിവേദനങ്ങളുമായി കയറിയിറങ്ങും. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ. ഇ. മാമ്മന്‍ സാറി നെ പോലുള്ള ചിലര്‍ അക്കാലത്തു തുണയായി എന്നും ബിജു പറയുന്നു. വനിതയോടാണ് ബിജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.