പൊന്നാനി: പണ്ഡിത ശ്രേഷ്ടരായ ആത്മീയ ആചാര്യൻമാർ ലീഗിനെ ഭയപെടുകയാണ് അവർ ലീഗിന്റെ ആജ്ഞ അനുസരിച്ച് പ്രവർത്തിക്കുന്ന അവസ്ഥയാണന്നും ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ്കാസിം കോയ വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന സമയങ്ങളിൽ പ്രൊഫസർ ആലികുട്ടി മുസ്ല്യാർക്ക് പങ്കെടുക്കാൻ ക്ഷണം ഉണ്ടായിട്ടും, അദ്ദേഹം പങ്കെടുക്കാൻ തയ്യാറായിട്ടും അതിനെ ലീഗ് നേതാക്കൾ ഇടപെട്ട് അദ്ദേഹത്തെ തടയുകയും ചെയ്തു.
വികസന കാര്യങ്ങളിൽ ചർച്ച ചെയ്യുന്ന ഇത്തരം വേദികളിൽ സുന്നി പണ്ഡിതർ പങ്കെടുക്കേണ്ടത് അനിവാര്യമായിട്ടും ലീഗിനെ ഭയന്നുകൊണ്ട് മാറി നിൽക്കുന്ന രീതി മാറ്റണമെന്നും കെഎം മുഹമ്മദ് കാസിം കോയ പറഞ്ഞു.
പ്രശസ്ത ആത്മീയ പണ്ഡിതൻമാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം ആലംപാടി ഉസ്താദ് മഞ്ഞനാട് ഉസ്താദ് എന്നിവരുടെ പേരക്കുട്ടിയായ അബ്ദുറഹ്മാൻ ഔഫ്നെ നിഷ്ടൂരമായ ലീഗ് കാപാലികർ കൊലപ്പെടുത്തിയതിൽ പതിനായിരകണക്കിന് പണ്ഡിത ശ്രേഷ്ടർ പ്രയാസപ്പെടുന്നവരാണ് എന്നും ലീഗ് കഠാര രാഷ്ടീയം അവസാനിപ്പിച്ചില്ലെങ്കിൽ ജനം ബാലറ്റിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.