തിരുവനന്തപുരം: അമ്മയെ നാലുപേർ ചേർന്ന് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ താൻ തടയാൻ ചെന്നു. അപ്പോൾ ഒരാൾ നെഞ്ചിൽ പിടിച്ച് തള്ളിയിട്ടു. കരഞ്ഞപ്പോൾ മുഖത്തടിച്ചു. കഠിനകുളം പീഡനക്കേസിൽ നിർണ്ണായകമാകുക കുട്ടി നൽകിമൊഴി.
ബൈക്കിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ബീച്ചിൽ പോയതും കൂട്ടുകാരന്റെ വീട്ടിലേക്ക് അച്ഛൻ കൊണ്ടുപോയതും വീട്ടിലേക്ക് മടങ്ങിയ അമ്മയേയും തന്നെയും ഓട്ടോയിൽ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയതും കുട്ടി ഓർമ്മിച്ച് പറഞ്ഞു. കേസിൽ യുവതിയുടെ മകന്റെ മൊഴി നിർണ്ണായകമാകും.
കേസിൽ അമ്മയെ ഉപദ്രവിച്ചെന്നും തടയാൻ ചെന്നപ്പോൾ തന്നെയും അടിച്ചെന്നും കുട്ടിയും മൊഴി നലിയിട്ടുണ്ട്. കല്യാണം കഴിഞ്ഞിട്ട് ഏഴു വർഷമായി. പലപ്പോഴും മാറിനിൽക്കുകയായിരുന്നു. ഒരു മാസമേ ആയുള്ളൂ, ഒരുമിച്ചു കൂടെ പോയിട്ട്. ഭർത്താവ് ലഹരിക്ക് അടിമയായിരുന്നു എന്നതും കഞ്ചാവ് ഉപയോഗിച്ചിരുന്നതായും ഉള്ള യുവതിയുടെ മൊഴിയും നിർണ്ണായകമാകും.
ഉപദ്രവിച്ചവരിൽ ഒരാളെ മാത്രമാണ് ഭർത്താവിന് പരിചയം. ഇയാൾ ഭർത്താവിന് പണം നൽകുന്നത് കണ്ടു. പണം നൽകിയ ആളാവും മറ്റുള്ളവരെ വിളിച്ചു വരുത്തിയതെന്നാണ് പോലീസ് കരുതുന്നത്. കഠിനംകുളത്ത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് ഉപയോഗിച്ച സ്ഥലം സാമൂഹികവിരുദ്ധരുടെ സ്ഥിരം സങ്കേതമാണ്.
റോഡിൽനിന്നു മാറി ഇടവഴിയിലൂടെ അകത്തേക്കു കാടുമൂടിയ പ്രദേശം വിജനമാണെന്നതും അരികിലെങ്ങും വീടുകൾ ഇല്ലാത്തതുമാണ് അനുകൂല സാഹചര്യമാകുന്നത്. രാത്രി വാഹനങ്ങളിൽ ഇവിടേക്ക് എത്തി മദ്യപാനവും ലഹരി ഉപയോഗവും പതിവാണെന്നും നാട്ടുകാർ പറയുന്നു.
ചാന്നാങ്കര പത്തേക്കറിലേ സ്ഥലം സാമൂഹികവിരുദ്ധരുടെ സ്ഥിരം സങ്കേതമെന്നു നാട്ടുകാരും പറയുന്നു. പരിസരത്ത് ഒന്നോ രണ്ടോ വീടുകൾ മാത്രമാണ് ഉള്ളത്. ഇവിടെ ഒരു ചെറിയ ഒരുമുറി കെട്ടിടത്തിൽ മദ്യക്കുപ്പികൾ കൂട്ടിയിട്ടിരിക്കുകയാണ്. ഭർത്താവ് കഞ്ചാവ് വലിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണെന്നും മുമ്ബ് ഉപദ്രവിച്ചിരുന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്.
ഭർത്താവിന്റെ വീട്ടിൽ വെച്ച് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിന് പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടെന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴി. യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തി. പ്രതികളിലൊരാളായ നൗഫലിന്റെ ഓട്ടോയാണ് കണ്ടെത്തിയത്. ഇതിനിടയിൽ പ്രതികൾക്കെതിരെ മോഷണക്കുറ്റം ചുമത്താൻ തീരുമാനിച്ചു.
പ്രതികൾ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്ന യുവതിയുടെ മൊഴിയെ തുടർന്നാണിത്. യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയും അറസ്റ്റിലായി.